രോഗ നിര്‍ണയത്തിന്റെ കാര്യത്തില്‍ ചൈനയിലെ ഏറ്റവും പ്രഗല്‍ഭരായ 15 ഡോക്ടര്‍മാരെ കടത്തിവെട്ടി കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രമായ ബയോമൈന്റ്. ബ്രെയിന്‍ ട്യൂമര്‍ കണ്ടുപിടിക്കുന്നതിലാണ് ഡോക്ടര്‍മാരും ബയോമൈന്റും തമ്മില്‍ ഏറ്റുമുട്ടിയത്.
ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് പ്രതീക്ഷയോടെയാണ്. രോഗം മാറുക എന്നതാണ് ആ പ്രതീക്ഷയെങ്കിലും രോഗിയെ സംബന്ധിച്ച് അതു മാത്രമല്ല സംഭവിക്കുന്നത്. ഡോക്ടറില്‍ രോഗിക്ക് വിശ്വാസം ഉണ്ടാവുക എന്നത് പ്രധാനമാണ്. പ്രഗത്ഭനായ ഒരു ഡോക്ടറെ തേടി അനവധി പേര്‍ എത്തും.
അമേരിക്ക ഒഴികെയുള്ള മറ്റ് രാജ്യങ്ങളില്‍ ആന്റിബയോട്ടിക്ക് മരുന്നുകളുടെ ഉപയോഗം വളരെയധികം കൂടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് .നാഷണല്‍ അക്കാദമി ഓഫ് സയന്‍സാണ് റിപ്പോര്‍ട്ട് പുറതത്തുവട്ടിരിക്കുന്നത്. വികസ്വരാജ്യങ്ങളുടെ ഇടയില്‍ ആന്റിബയോട്ടിക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
ഗര്‍ഭ നിരോധനത്തിനായി ഗുളികകളെ ആശ്രയിക്കുന്നവര്‍ക്ക് സ്തനാര്‍ബുദം ഉണ്ടാകുന്നതിനുള്ള സാധ്യതയേറെയാണെന്ന് പഠനം. ഡെന്‍മാര്‍ക്കിലെ 18 ലക്ഷം സ്ത്രീകളില്‍ 11 വര്‍ഷം സമയമെടുത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
നല്ല കടും നിറത്തിലുള്ള അശോകപ്പൂവ് അരിപ്പൊടിയില്‍ അരച്ചു ചേര്‍ത്ത് കരിപ്പട്ടിയോ ശര്‍ക്കരയോ ചേര്‍ത്തു കുറുക്കുണ്ടാക്കി കഴിക്കുന്നത് രക്തശുദ്ധിക്കും ത്വക്ക് രോഗ ശമനത്തിനും ഉത്തമമാണ്. ആര്‍ത്തവാനുബന്ധ രോഗങ്ങളെയും മാറ്റാന്‍ ഈ കുറുക്ക് പര്യാപ്തമാണ്.
സന്തോഷത്തിനുവേണ്ടി ഒന്നും ചെയ്യാതെ സന്തോഷത്തിൽ എന്തും ചെയ്യുമ്പോൾ സംഗതി മാറി. സന്തോഷത്തിനായി ഭക്ഷണം കഴിക്കാതെ സന്തോഷത്തിൽ ഭക്ഷണം കഴിച്ചാൽ ഭക്ഷണം രുചികരമായി കഴിക്കാൻ കഴിയും. അമിത ഭക്ഷണം ഒഴിവാകുകയും ചെയ്യും.
ഇന്ന് നാം കാണുന്ന പ്രവണത വൈദ്യര്‍ക്കൊന്നും പ്രാധാന്യം നല്‍കാതെ രോഗശമനത്തിനായുള്ള ഔഷധങ്ങള്‍ വിപണി കീഴടക്കുന്നതാണ്. കാലികമായ മാറ്റം നല്ലതാണെങ്കിലും ശാസ്ത്രീയമായ അടിത്തറയെ മാറ്റത്തിന് വിധേയമാക്കിയാല്‍ ശാസ്ത്രത്തിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകും.
അടുത്ത കാലം വരെ കേരളത്തിന്‍റെ ദേശീയ ഭക്ഷണം എന്ന നില വരെ എത്തിയതായിരുന്നു, വിശേഷിച്ചും, പൊറോട്ട. ആ താരരാജാവിന് ഇപ്പോൾ കമ്പോള മൂല്യം വല്ലാതെ കണ്ട് കുറഞ്ഞിരിക്കുന്നു.
ശാസ്ത്രം മനുഷ്യന്റെ ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കുന്നതിന് പകരം ഏതാനും പേരുടെ ലാഭാർത്തിക്കുവേണ്ടി വിനിയോഗിക്കപ്പെട്ടതിന്റെ പഴുത്ത മുഖമാണ് ഇന്നത്തെ നേന്ത്രപ്പഴം. മുതൽ മുടക്കുന്നവരുടെ ലാഭാർത്തി മാത്രമല്ല ഇവ്വിധമുള്ള ഏത്തപ്പഴം മാർക്കറ്റിൽ രാജാവായി വിലസാൻ കാരണം. ഉപഭോക്താക്കളുടെയും മാനസികാവസ്ഥ ഇതിന്റെ ഉൽപ്പാദകരിൽ നിന്നും അന്യമല്ല.
വർത്തമാനകാലത്തിൽ ഡോക്ടർമാർ സാങ്കേതികതയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ കണ്ടുവരുന്ന പ്രവണത ഡോക്ടർമാർ ഉപകരണങ്ങളുടെ അനുബന്ധമായി മാറുന്നതാണ്. യഥാർഥത്തിൽ നേരേ തിരിച്ചാണ് സംഭവിക്കേണ്ടത്.
പണ്ടുകാലത്തെ മുറുക്കാൻ കടകളുടെ വിന്യാസ സ്വഭാവത്തിലാണ് ഇന്ന് കേരളത്തിൽ ആയുർവേദ കേന്ദ്രങ്ങൾ ഉള്ളത്. കേരളത്തിനകത്തും പുറത്തുമുള്ളവർ ഇപ്പോൾ നേരിടുന്ന മുഖ്യ പ്രശ്നം ഏതാണ് തനതായിട്ടുള്ളത്, ഏതാണ് അല്ലാതെയുള്ളത് എന്നുള്ളതാണ്.
ആയുർവേദത്തിൽ സൂക്ഷ്മാണുകളെ കൊല്ലുന്ന ചികിത്സാരീതി നിലവിൽ ഇല്ല. സൂക്ഷ്മാണുകളെ നമ്മുടെ ശരീരത്തിലെ തന്നെ വ്യാധിക്ഷമത്വം (immunity ) കൊണ്ട് നേരിടുകയാണ് ചെയുന്നത്.
ഓരോ ദിവസവും പുറത്തു വരുന്ന രോഗങ്ങളുടെ പേരുകൾ കേട്ട് ഭയചകിതരായി ഓരോ ആശുപത്രികൾ കയറി സ്വന്തം ശരീരം ഒരു പരീക്ഷണ വസ്തു ആക്കുകയാണ് എല്ലാവരും. ആയുർവേദ ശാസ്ത്രത്തിൽ ചരകാചാര്യൻ പറയുന്നുണ്ട് നമ്മൾ അസുഖത്തിന്റെ പേര് നോക്കി പോവുകയല്ല വേണ്ടത് ശരീരത്തിൽ വന്ന ദോഷത്തെയാണ് ചികില്‍സിക്കേണ്ടത് എന്ന്.
രോഗവിമുക്തയായിട്ടും അര്‍ബുദത്തെ ഉറ്റബന്ധുവിനെപ്പോലെ കാണുന്ന - താൻ ഇപ്പോഴും രോഗിയാണെന്നും അർബുദം ഒരിക്കൽ വന്നാൽ പിന്നെ എപ്പോൾ വേണമെങ്കിലും വരാമെന്ന സിദ്ധാന്തവുമൊക്കെ എപ്പോഴും വിളമ്പുന്ന - ആ യുവതിയുടെ മനസ്സ് ആഗ്രഹിക്കുന്നത് എന്താണ്?
വായനക്കാരുടെ ഇക്കിളിവികാരങ്ങള്‍ക്ക് മാന്യമായ പശ്ചാത്തലത്തില്‍ പരസ്യമായി ഗാര്‍ഹികാന്തരീക്ഷത്തില്‍ ഉത്തേജനം നല്‍കി വായനക്കാരുടെ എണ്ണം കൂട്ടുക എന്നതു തന്നെയാണ് ആത്യന്തിക ലക്ഷ്യം.
തളിരിലയില്‍ ചൂടുചോറില്‍ ചെറുപയറുപരിപ്പും അതിന്റെ മേല്‍ അല്‍പ്പം നെയ്യൊഴിച്ച് നല്ലപോലെ മൊരിഞ്ഞ് എണ്ണ വാർന്ന പർപ്പിടകവും പൊടിച്ചുചേർത്ത് കൂട്ടിക്കുഴച്ചു കഴിച്ചുനോക്കുക. രസം. ആ രസാത്മകയാണ് ചിട്ടയ്ക്കു വേണ്ടത്. അതിനെ സദ്യയെന്നും വിളിക്കാം.