ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗമെടുത്തു .ഇത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഒരു പുതിയ വഴിത്തിരിവാണ് .വിശേഷിച്ചും കേരളത്തിലെ രാഷ്ട്രീയ ഗതിയിൽ

വണ്ടിപ്പെരിയാറിൽ ആറു വയസ്സുള്ള പെൺകുഞ്ഞ് പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട കേസിൽ പ്രതിയെ രക്ഷിക്കാൻ അന്വേഷണത്തിൽ പാളിച്ച വരുത്തിയത് പോക്സോ കോടതി കണ്ടെത്തി. വീഴ്ചകൾ പത്തെണ്ണം എണ്ണമിട്ട് കോടതി നിരത്തുകയും ചെയ്തു. കോടതിവിധിക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ അസന്നിഗ്ദ്ധമായി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു അന്വേഷണത്തിൽ ഒരു വീഴ്ചയും പറ്റിയിട്ടില്ല .സത്യസന്ധമായിട്ടാണ് അന്വേഷണം നടത്തിയത്!!

കേന്ദ്രത്തിൽ ബിജെപി മന്ത്രിസഭ തുടരുന്ന അവസ്ഥയിൽ തന്നെയാണ് എല്ലാം ശരിയാക്കിത്തരാം എന്ന് ഉറപ്പോടുകൂടി ഒന്നാമത്തേയും രണ്ടാമത്തെയും  പിണറായി സർക്കാർ അധികാരത്തിൽ എത്തുന്നത് .കേന്ദ്രത്തിൽ എതിർചേരിയിൽ നിൽക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് അധികാരത്തിൽ ഉള്ളത് എന്ന  യാഥാർത്ഥ്യത്തെ മുന്നിൽ നിർത്തിക്കൊണ്ടാണ് കേരള ജനതയ്ക്ക് എല്ലാ ഉറപ്പുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പിണറായി വിജയനും നൽകിയത്. ഇപ്പോൾ നവകേരള സദസുമായി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് പരിഹരിക്കുക എന്നുള്ള ലക്ഷ്യവുമായി സമീപിക്കുന്ന മുഖ്യമന്ത്രി പറയുന്നത് കേന്ദ്രസമീപനം മൂലം കേരളത്തിൽ സാമ്പത്തിക ദുരന്തം ഉണ്ടാകാൻ പോകുന്നു എന്നാണ്!! 

കേരളത്തിൽ ക്രമസമാധാനസംവിധാനം നിശ്ചലമായി

കേരളത്തിലെ ക്രമസമാധാന സംവിധാനം ആകെ നിശ്ചലമായ അവസ്ഥയാണിപ്പോൾ. തകർന്നതിനേക്കാൾ ഗുരുതരമായ സ്ഥിതിവിശേഷം .ഡിവൈഎഫ്ഐ എസ്എഫ്ഐക്കാർ വ്യാപകമായ അക്രമം അഴിച്ചുവിടുന്നു. മുഖ്യമന്ത്രി അവരെ ന്യായീകരിക്കുന്നു. മറ്റു മന്ത്രിമാർ അവരെ പ്രോത്സാഹിപ്പിക്കുന്നു.സാധാരണ മനുഷ്യൻറെ സ്വത്തിനും ജീവനും രക്ഷയില്ലാത്ത അവസ്ഥ.

Article 370,

2023 ഡിസംബർ 11ലെ സുപ്രീംകോടതി വിധി സ്വതന്ത്ര ഇന്ത്യയുടെ ഏകീകരണം എല്ലാ അർത്ഥത്തിലും പൂർത്തീകരിക്കുന്ന ചരിത്രമുഹൂർത്തമായി. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കിയതും , ലഡാക്കിന് കേന്ദ്ര ഭരണ പ്രദേശമാക്കിയതും തികച്ചും  രാഷ്ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരത്തിന്റെ പ്രയോഗമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചിരിക്കുന്നു

CPI Secretary

സിപിഐയുടെ നേതൃത്വത്തിലേക്ക് എത്തുമ്പോൾ ബിനോയ് വിശ്വത്തിൻറെ മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. വളരെ ശക്തനും പ്രായോഗികമതിയും ആയിരുന്നു കാനം രാജേന്ദ്രനുപോലും പിണറായി വിജയന് ഏതാണ്ട് അടിയറവ് പറയുന്നതുപോലെയുള്ള രാഷ്ട്രീയ സമീപനങ്ങൾ എടുക്കാൻ നിർബന്ധിതനായതിനാൽ അണികളുടെയും പൊതുജനങ്ങളുടെയും കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു 

ബിജെപി പ്രതിരോധ്യമായി തുടരാൻ കാരണം ഒരു രാഷ്ട്രീയ പാർട്ടി പാർട്ടി എന്ന നിലയിൽ അത് സുവ്യക്തമായി ഒരു ലക്ഷ്യത്തെ മുന്നിൽ നിർത്തുന്നു .ആ ലക്ഷ്യം അതിൻറെ മുഖ്യ നേതാവ് പ്രതിഫലിപ്പിക്കുന്നു . വാക്കിലൂടെയും പ്രവർത്തനത്തിലൂടെയും   ആ ലക്ഷ്യം  വ്യതിയാനങ്ങൾ ഇല്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും അവർ വിജയിക്കുന്നു 

Sasi tharoor

യാഥാർത്ഥ്യങ്ങളെ വ്യക്തതയോടെ നേരിടുക, അഭിസംബോധന ചെയ്യുക. അതാണ് രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ കാതൽ. ഈ രീതിയിൽ കാര്യങ്ങളെ കണ്ടു നയിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ. കോൺഗ്രസ് പാർട്ടിക്ക് ഇന്ന് ഇല്ലാത്തതും ഈ ഘടകമാണ്.

Customs seizes gold worth...

 കള്ളക്കടത്തിലൂടെ ഇത്രയധികം സ്വർണ്ണം കേരളത്തിലെത്തുമ്പോൾ അത് സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം ഊഹിക്കാവുന്നതിലുമപ്പുറമാണ്. ഈ ഗുരുതര വിഷയത്തെ കേന്ദ്ര- സംസ്ഥാന അന്വേഷണ ഏജൻസികൾ ഇതുവരെ കണ്ട ലക്ഷണം പോലും കിട്ടിയിട്ടില്ല.

Bench headed by Chief Justice of India D.Y. Chandrachud, in a judgment, has set aside a decision of the Kerala High Court which had upheld the validity of a November 23, 2021 notification reappointing Mr. Ravindran

സുപ്രീം കോടതി വിധിയിലൂടെ ഗവർണർ വിജയിച്ചു,സംസ്ഥാന സർക്കാർ പരാജയപ്പെട്ടു.  പക്ഷപാതപരമായി തീരുമാനം സർക്കാർ കൈക്കൊണ്ടതിലൂടെ നഗ്നമായ സത്യപ്രതിജ്ഞ ലംഘനമാണ് സംഭവിച്ചത്. സർവ്വകലാശാലകൾ രാഷ്ട്രീയപാർട്ടികൾക്ക് തങ്ങൾക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനുളള ഇടമായി മാറിക്കഴിഞ്ഞു

Pages