കൊച്ചി നഗരത്തിലെ മുന്തിയ സ്‌കൂളിലെ അദ്ധ്യാപിക. തന്റെ സ്‌കൂളിലെത്തുന്ന കുട്ടികളെ അവര്‍ കുഞ്ഞുങ്ങള്‍ എന്നാണ് പരാമര്‍ശിക്കുന്നത്. അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അദ്ധ്യാപികയുടെ സ്വാസ്ഥ്യവും കെടുത്തുന്നു. ഓരോ കുട്ടിയും ഓരോ പ്രശ്നമായാണ് മുന്നില്‍..........
കൊച്ചി നഗരത്തിലെ ഒരു മുന്തിയ സ്‌കൂള്‍. എല്‍.കെ.ജി ക്ലാസ്സിലെ ഒരു വിദ്യാര്‍ത്ഥിയുടെ ഒരു വര്‍ഷത്തെ ഫീസ് ഒന്നര ലക്ഷം രൂപ. ഇടയ്ക്ക് വേണ്ടി വരുന്ന മറ്റു ചിലവുകള്‍ വേറെയും. ഈ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി. ഇവന്‍ എത്ര ശ്രമിച്ചാലും.........
മൂന്നര വയസ്സുകാരന്‍. ആശാനു തക്കത്തിന് ഒരു ബ്ലേഡ് കൈയ്യില്‍ കിട്ടി. പലപ്പോഴും മുതിര്‍ന്നവരുടെയടുത്ത് ചോദിച്ചിട്ട് കിട്ടാതിരുന്നത്. കാരണം പറഞ്ഞുകൊണ്ടാണ് മുതിര്‍ന്നവര്‍ ബ്ലേഡ് മൂപ്പര്‍ക്ക് കൊടുക്കാതിരുന്നത്. കിട്ടില്ലെന്നറിഞ്ഞതോടു കൂടി മൂപ്പര്‍ക്ക് അത് സംഘടിപ്പിക്കാനുള്ള............
പാറുക്കുട്ടി ഫാന്‍സ് ക്ലബ്ബിന്റെ പോസ്റ്റ് സത്യം പറഞ്ഞാല്‍ കാണാന്‍ വളരെ കൗതുകം തന്നെ. ഒരു തവണ കണ്ടവര്‍ തന്നെ പലതവണ അത് കണ്ടിട്ടുണ്ട്. പാറുക്കുട്ടി സംസാരിച്ചു തുടങ്ങിയിട്ടില്ല. അതിനുമുന്‍പുതന്നെ പാറുക്കുട്ടി മറ്റുള്ളവരെ.....
പാറുക്കുട്ടി ഫാന്‍സ് ക്ലബ്ബിന്റെ പോസ്റ്റ് സത്യം പറഞ്ഞാല്‍ കാണാന്‍ വളരെ കൗതുകം തന്നെ. ഒരു തവണ കണ്ടവര്‍ തന്നെ പലതവണ അത് കണ്ടിട്ടുണ്ട്. പാറുക്കുട്ടി സംസാരിച്ചു തുടങ്ങിയിട്ടില്ല. അതിനുമുന്‍പുതന്നെ പാറുക്കുട്ടി മറ്റുള്ളവരെ
ഒരു ചാനലില്‍ യോഗയെക്കുറിച്ചുള്ള പരിപാടി. യോഗ നല്‍കുന്ന മാനസികവും ശാരീരികവുമായ ഗുണങ്ങളെ അവതരിപ്പിച്ചുകൊണ്ട്. അത് ഒരു സ്‌കൂളില്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ഉദാഹരണമാകുന്നു.
രണ്ടരവയസ്സുകാരന്റെയടുത്ത് അച്ഛന്‍ കുഞ്ഞിക്കഥ പറഞ്ഞുകൊണ്ടിരിക്കുന്നു. അവന്‍ സാകൂതം മൂളിക്കൊണ്ട് കഥ കേള്‍ക്കുന്നു. കഥ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ അച്ഛന് ഒരു ഫോണ്‍ വന്നു.......
അച്ഛനും മൂന്നു വയസ്സുകാരന്‍ മകനും കൂടി കൊച്ചി നഗരത്തിലെ പച്ചാളം ഭാഗത്തുള്ള ആളൊഴിഞ്ഞ ഇടറോഡിലൂടെ നടന്നു വരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞുള്ള വരവാണ്. മകന്റെ നെറ്റി നിറയെ.....
രാവിലെ ഉറക്കമെഴുന്നേറ്റു വന്ന രണ്ടു വയസ്സുകാരന്‍. വെള്ളത്തില്‍ കളിയെന്നു വെച്ചാല്‍ വല്ലാത്ത ഇഷ്ടം. ഒരിക്കലും വെള്ളത്തില്‍ കളിച്ചാല്‍ മതിയായി കയറില്ല. പിന്നെ അല്‍പ്പം മാനസികവും ശാരീരികവുമായ തന്ത്രങ്ങള്‍ പ്രയോഗിച്ചാണ് അതില്‍ നിന്നും മുതിര്‍ന്നവര്‍ അവനെ പിന്തിരിപ്പിക്കാറുള്ളത്. എഴുന്നേറ്റ് വന്ന ഉടനെ അദ്ദേഹത്തിന് കൈകഴുകണം.
രണ്ടു ദിവസമായി രണ്ടുവയസ്സുകാരന്‍ മകന്‍ കാര്യമായി ഭക്ഷണം കഴിക്കുന്നില്ല. കുഞ്ഞിന്റെ അമ്മയ്ക്ക് ആധി. രണ്ടാം ദിവസം അമ്മ പണിപ്പെട്ട് കുറച്ച് ഭക്ഷണം അവന് കൊടുത്തു. ആനേടേം പൂച്ചേടേയുമൊക്കെ കഥ പറഞ്ഞും മറ്റും.
സ്വപ്‌നത്തില്‍ നാം ഒരു പൂന്തോട്ടത്തില്‍. നിറയെ പൂക്കള്‍. അതും മണമുള്ളത്. അതില്‍ നിന്ന് ഒന്ന് നമ്മള്‍ ഇറുക്കുന്നു. പെട്ടെന്ന് ഉണര്‍ന്നപ്പോള്‍ ആ ഇറുത്ത പൂവ് നമ്മുടെ കൈയില്‍. എന്തായിരിക്കും അപ്പോഴുണ്ടാവുന്ന അനുഭവം. അവിടെ സ്വപ്‌നമേത് യാഥാര്‍ത്ഥ്യമേത്.
അമ്മയ്ക്കും അച്ഛനുമൊപ്പം നടക്കാന്‍ ശാഠ്യം പിടിക്കുന്ന രണ്ടു വയസ്സുകാരന്‍. നടത്തത്തിന്റെയും ഓട്ടത്തിന്റെയും നൂതനാനുഭവം ആസ്വദിക്കുന്ന കാലം. പുത്തന്‍ അനുഭൂതിയാണ് ഇത്തരം പ്രേരണകള്‍ക്ക് പിന്നില്‍ കുട്ടികളില്‍ പ്രവര്‍ത്തിക്കുന്നത്.
തിരയുടെ നാമ്പണയുന്ന സ്ഥലത്ത് കുറച്ചു നേരം അച്ഛന്‍ അവനുമായി ഇരുന്നു. മെല്ലെ അല്‍പ്പം താഴേക്കിറങ്ങി. താമസിയാതെ അവനും തിരയില്‍ മുങ്ങുന്നതുവരെയെത്തി. എങ്കിലും അവന്റെ തല മുങ്ങാന്‍ അച്ഛന്‍ ആദ്യം അനുവദിച്ചില്ല. അപ്പോഴേക്കും ഓരോ തിരയേയും അവന്‍ ആവേശത്തോടെ വരവേറ്റു. അവന്റെ കാലുകള്‍ അച്ഛന്‍ മണ്ണുകൊണ്ടു മൂടി.
ടെഡ്ഡി ബെയറുമായി കളിക്കാത്ത ബാല്യം ഇന്ന് , പ്രത്യേകിച്ചും കേരളത്തില്‍ നന്നേ കുറവായിരിക്കും. ഒന്നര വയസ്സു കഴിയുമ്പോഴേക്കും കുട്ടികള്‍ അത്യാവശ്യം ഭാവനയുടെ ലോകത്തിലേക്ക് ഊര്‍ജ്ജസ്വലമായി പ്രവേശിക്കും. പാവകളോടും മറ്റും അവര്‍ സംസാരിക്കും.
ഗൃഹലക്ഷ്മിയുടെ കവര്‍ പേജില്‍ ജിലു ജോസഫ് എന്ന മോഡല്‍ പ്രതിഫലം വാങ്ങി ഒരു മുലയും തോളും കക്ഷവുമൊക്കെ കാട്ടിക്കൊണ്ട് വ്യാജമായി മുലയൂട്ടിയത് ആഗോള പ്രശ്‌നമായിരിക്കുന്നു. സാമൂഹ്യമാധ്യമക്കാരെ ഇപ്പോഴും അത് ഊട്ടിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ സ്വാതന്ത്ര്യത്തിന്റെ വിഷയമായി കണ്ടാല്‍ വലിയ പ്രശ്‌നമൊന്നുമുണ്ടാവില്ല.
ആദ്യമാസങ്ങളില്‍ മാതാപിതാക്കളുടെ നോട്ടക്കുറവുമൂലമുണ്ടാകുന്ന ശ്രദ്ധക്കുറവില്‍ നിന്നുടലെടുക്കുന്ന അരക്ഷിതത്വബോധം ഇല്ലാതാക്കാനാണ് കുഞ്ഞുങ്ങള്‍ ഒരു ബലത്തിനെന്നോണം വിരല്‍ വായിലുടുന്നത്. അപ്പോള്‍ അതും മാതാപിതാക്കള്‍ അനുവദിക്കില്ല. വാക്കാല്‍ വിലക്കുക മാത്രമല്ല, മറിച്ച് വിരല്‍ ബലാല്‍ക്കാരമായി വലിച്ചെടുക്കുകയും ചെയ്യും.
അഞ്ചു വയസ്സുവരെ കുട്ടികള്‍ക്ക് എപ്പോഴും അമ്മയുടെ സ്‌നേഹവാത്സല്യത്തോടെയുള്ള പരിചരണം വേണമെന്നും, അതുവരെ അവരെ ദേവന്മാരെപ്പോലെ വേണം കാണാനെന്നുമൊക്കെയാണ് ഋഷിമാര്‍ പറഞ്ഞു വച്ചിട്ടുള്ളത്. മസ്തിഷ്‌ക വളര്‍ച്ച ഈ ഘട്ടത്തില്‍ പൂര്‍ണ്ണമാകുന്നതിനാല്‍ ശ്രദ്ധയോടുള്ള ശിശു സംരക്ഷണമാണ് വേണ്ടതെന്ന് ആധുനിക ശാസ്ത്രവും നിര്‍ദേശിക്കുന്നു.
കുഞ്ഞിന്റെ അനുഭവത്തെ ഓർത്തുകൊണ്ട് ഓരോ പ്രവൃത്തിയിലും ഏർപ്പെടുകയാണെങ്കിൽ ഈ ലോകത്തെ പരിചയപ്പെടുന്ന കുഞ്ഞിന്റെ അനുഭവങ്ങളും അതിന്റെ വെളിച്ചത്തിലുണ്ടാകുന്ന അറിവും വ്യത്യസ്തമായിരിക്കും. ലോകത്തെ അവനും അവളും ആസ്വാദ്യതയോടെ സ്വീകരിക്കും.
വർത്തമാന കാലത്തേയും മൊബൈൽ ഫോണിനേയുമൊക്കെ പഴി പറയുകയും വേവലാതിയിലും ആവലാതിയിലും സീരിയലിലുമൊക്കെ അകപ്പെട്ടു പോകുന്ന മനസ്സുകളുടെ ഉടമകള്‍ അമിതലാഭക്കൊതിയുള്ള കമ്പോളത്തിന്റെ സാധ്യതയാണ്.
കുട്ടികള്‍ ആശയപ്രകടനം തുടങ്ങുന്ന പ്രായം മുതല്‍ അച്ഛനമ്മമാര്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നു എന്നത് നഗ്നസത്യമാണ്. കുഞ്ഞിന്റെ പ്രവൃത്തികളെല്ലാം തന്നെ മാതാപിതാക്കള്‍ക്ക് നേരെയുള്ള കണ്ണാടിയാകുമ്പോള്‍ തുടങ്ങുന്നു, വിധിയെഴുത്തും കുറ്റപ്പെടുത്തലും ഉപദേശങ്ങളുമൊക്കെ.
ആരാണോ തനിക്ക് സന്തോഷവും സംരക്ഷണവും നൽകേണ്ടത് അവരിൽ നിന്നു പീഡനമേൽക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഗതികേട് ആ കുട്ടിയുടെ അനുഭവമാണ്. കുറേകൂടി കഴിഞ്ഞ് മുതിരുമ്പോൾ ആ അനുഭവം ഏതു വിധത്തിലാകും പ്രകടമാവുക എന്നത് ഇപ്പോഴേ മുൻകൂട്ടി കാണാവുന്നതേ ഉള്ളൂ.