സർക്കാരും സ്ഥാപനങ്ങളും എത്ര തന്നെ ശ്രമിച്ചാലും പൊതു പരിസരങ്ങൾ മലിനമാകാനുള്ള കാരണം പ്രദേശവാസികളിലെ സ്വയം ബഹുമാനമില്ലായ്മകൊണ്ടാണ്. എറണാകുളം ജങ്ക്ഷന്‍ റെയിൽവേ സ്‌റ്റേഷനില്‍ നിന്നൊരു കാഴ്ച.
-
-
തന്നെ വേദനിപ്പിച്ച മരുമകന്റെ വരുതിക്ക് നിൽക്കാതിരിക്കാനും എന്നാൽ അയാളെ വെല്ലുവിളിച്ചുകൊണ്ട് കൂടെ തുടരാനും കഴിയാത്ത അവസ്ഥ. മുടി ക്രോപ്പ് ചെയ്യുകയാണെങ്കിൽ തന്റെ സാന്ദ്രാനന്തമയമായ മുടിയെ അപമാനിക്കുന്നതിനു തുല്യമാകും. ഒരു തെയ്യം അവരിലൂടെ ജന്മം കൊള്ളുകയായിരുന്നു.
-
"അടുത്ത രണ്ടു വർഷം ഇത് നഷ്ടത്തിലോടിക്കുക എന്നതാണ് ലക്ഷ്യം.... രണ്ടു വർഷം നഷ്ടത്തിലോടുമ്പോ ഓരോരുത്തര് ഓഹരി ചോദിച്ചു തുടങ്ങും. ചോദിക്കുന്നവർക്കു കൊടുക്കും. അങ്ങനെ മൂന്നു നാല് പേരിലേക്ക് കൊണ്ടു വരണം. അതു കഴിഞ്ഞാൽ ലാഭത്തിലോടിക്കും. ഓഹരിയിട്ടവർക്ക് നഷ്ടമൊന്നുമുണ്ടാവില്ല. മുടക്കിയ പണം അതേപടി കിട്ടും. നമ്മക്ക് ഇതിങ്ങനെ സെറ്റപ്പ് ചെയ്യാൻ പലിശയില്ലാതെ പണം കിട്ടുന്നു."
-
തലസ്ഥാന നഗരിയിലെ ഒരു കേള്‍വികേട്ട സ്കൂളില്‍ ഇതാണ് നടക്കുന്നതെങ്കില്‍ അധികൃതരുടെ കണ്ണെത്താത്ത ഇടങ്ങളില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നതില്‍ സംശയമില്ല! ബോധവല്‍ക്കരണ സെമിനാറുകളും ദിനാചരണങ്ങളും മാദ്ധ്യമവാര്‍ത്തയില്‍ ഒതുങ്ങിക്കൂടുമ്പോള്‍ ഈ കുഞ്ഞു മനുഷ്യരുടെ സ്വപ്നങ്ങളാണ് ലക്ഷ്യം കാണാതെ പോകുന്നത്.
-
മറ്റൊരു വ്യക്തിയെ സാന്നിദ്ധ്യത്തിലായാലും അഭാവത്തിലായാലും സ്നേഹത്തോടെ പരാമർശിക്കുമ്പോൾ ആ പരാമർശം നടത്തുന്ന വ്യക്തി ഒരു സുഖം അറിയും. ആ സുഖം അയാൾക്കവകാശപ്പെട്ടതാണ്. സുഖത്തിൽ അകന്നു നിൽക്കുന്നത് സംഘട്ടനമാണ്.
-
ജീവിക്കാന്‍ വേണ്ടി കഷ്ടമനുഭവിക്കുമ്പോഴും, ഉള്ളതില്‍ ഒരു ഓഹരി മറ്റൊരാള്‍ക്ക് പങ്കു വെക്കാനുള്ള നന്മ... മനസ്സ് തുറന്നു ചിരിക്കാനുള്ള കഴിവ്... എന്നെപ്പോലെ മറ്റൊരാളും ഈ രുചി ആസ്വദിക്കട്ടെയെന്ന വിശാലമായ ചിന്ത... എല്ലാം ആ മനുഷ്യരുടെ ചോദ്യത്തില്‍ ഒലിച്ചു പോവുന്നത് വേദനയോടെ ഞാന്‍ നോക്കിയിരുന്നു.
-
"പിന്നെ കൂറേ നാളായി വിചാരിക്കുന്നു, ബാത്ത് റൂമിൽ യൂറോപ്യൻ ക്ലോസറ്റിന്റെ സീറ്റൊന്നു മാറ്റണമെന്ന്. സീറ്റിന് കുഴപ്പമൊന്നുമില്ല. പുറമേ നിന്ന് ആരെങ്കിലും വന്നാൽ അവർക്ക് ഇത്തിരി വിഷമമുണ്ടാകും. അത്രയേ ഉള്ളു. ഒരു ദിവസം അവിടെ പോയി യോജിച്ച സാധനം വാങ്ങണം. ഇതുവരെ നടന്നില്ല."
-
സന്തോഷത്തിന് കാരണമായി വസ്തു താനുമായി ചേർന്നു നിൽക്കണമെന്ന അബദ്ധ ധാരണ മൂലമാണ് മിക്ക മനുഷ്യരുടെയും ജീവിതം കുഞ്ഞുകുഞ്ഞു ദുരിതവും മുട്ടൻ മുട്ടൻ ദുരിതവും കൊണ്ടു നിറയുന്നത്. ഇതാകട്ടെ, മനുഷ്യൻ അനുനിമിഷം പെട്ടുകിടക്കുന്ന അവസ്ഥയും.
-
ചിലപ്പോൾ ചിലർ പറയുന്നതു കേൾക്കാം, അയാളെ സ്നേഹിക്കുന്നതിന് പകരം വല്ല പട്ടിയെയും സ്നേഹിച്ചാൽ മതിയായിരുന്നുവെന്ന്. കാരണം പട്ടിക്കു നന്ദിയുണ്ട്. ... വളരെ ആത്മാർഥമായ പ്രസ്താവനയാണത്. ഒരു നായയെ പോലെ തങ്ങളോട് പെരുമാറുന്നവരെയാണ് കൂടുതൽ പേർക്കും ഇഷ്ടം.
-
ലോകത്ത് കാണുന്നതിനെയും കേൾക്കുന്നതിനെയും എല്ലാം നാം നമ്മളുമായി ചേർത്താണ് കാണുക. അങ്ങനെ നമ്മളിലൂടെയാണ് ലോകം നിൽക്കുക. അല്ലാതെ നമ്മൾ ലോകത്തിലല്ല. ഒരു വിവാഹമോചന വാർത്ത കേൾക്കുമ്പോൾ, കേൾക്കുന്നവർ അതും സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തുന്നു.
-
മനസ്സു ബോധത്തെ കീഴടക്കുന്നത് അതിവേഗമാണ്. അതുകൊണ്ടുതന്നെ, പ്രതികരിക്കുന്നതിനു മുന്‍പേ അവസരത്തിനെ വിലയിരുത്താന്‍ എപ്പോഴും അല്‍പ്പം സമയം നല്‍കുക എന്നത് ഓരോരുത്തരും ബോധത്തില്‍ ഊട്ടിയുറപ്പിക്കേണ്ട ഒന്നാണ്.
-
പൊതുവെ, കല്യാണച്ചടങ്ങിന്റെ പ്രായം യൗവ്വനമാണ്. എന്നാല്‍, ചെറുപ്പക്കാരുടെ അരങ്ങ് തകര്‍ക്കലുകള്‍ക്ക് പകരം വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നവരുടെ പരിചയം പുതുക്കല്‍ വേദികളായി മാറുന്ന കല്യാണച്ചടങ്ങുകള്‍ കണ്ണി പൊട്ടി തുടങ്ങുന്ന ഒരു സമൂഹത്തിന്റെ സൂചകം.
-
നമ്മൾ നമ്മുടെ മനസ്സിലുള്ളതിനെ മാത്രമാണ് പുറത്ത് തിരിച്ചറിയുന്നത്. അപരിചിതരുടെ മുഖം നമ്മുടെ മനസ്സിൽ ഇല്ലാത്തതുകൊണ്ടാണ് അവരെ തിരിച്ചറിയാത്തത്. ഉള്ളിൽ ശാന്തതയുണ്ടെങ്കിൽ മാത്രമേ പുറത്ത് ശാന്തത പ്രകടമാകുമ്പോൾ അതിനെയും തിരിച്ചറിയൂ.
-
വൈകാരികത ആധിപത്യം നേടിക്കഴിഞ്ഞാൽ വിദ്യാഭ്യാസത്തിന്റെയും പദവിയുടെയുമൊക്കെ ഗുണങ്ങൾ അങ്ങനെയുള്ള വ്യക്തിയിൽ നേതൃസ്ഥാനത്തേക്ക് വരില്ല. പലപ്പോഴും അങ്ങനെയുള്ളവർ നീതിരഹിതമായ തീരുമാനങ്ങളെടുക്കാനും കാരണമാകുന്നത് ഇതുകൊണ്ടാണ്.
-
സന്തോഷം കയ്യിലുണ്ടായിട്ടും അതറിയുന്നതിൽ നിന്നും നമ്മെ അകറ്റുന്ന നിഗൂഢമായ വിഷാദങ്ങള്‍. അത്തരം ഗതികേടുകളിൽ നിന്ന് മനുഷ്യരെ സഹായിച്ച് പതുക്കെ അവരുടെ സന്തോഷങ്ങളിലേക്ക് നോക്കിപ്പിക്കുവാനുള്ള സാമൂഹ്യ സാന്നിദ്ധ്യങ്ങളുടെ അഭാവം. ഒരു വീട്ടമ്മയെ പരിചയപ്പെടാം.
-
ഉപഭോക്താവിനെ ദൈവമായി കാണുമ്പോൾ മറ്റു തലങ്ങൾ വളരെ വിപുല സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതായത് ദൈവത്തിനെ അളവിലും തൂക്കത്തിലും കബളിപ്പിക്കരുത്, ദൈവത്തിന് വിഷം കൊടുക്കരുത് എന്നൊക്കെയുള്ള പ്രായോഗികതയിലേക്ക്.
-
വഴിയാണ് പ്രധാനം. അതു കണ്ടെത്തുകയായിരിക്കണം എന്തും പറഞ്ഞുകൊടുക്കാൻ തുനിയുന്ന ആരും ആദ്യം ശ്രദ്ധിക്കേണ്ടത്. ആ വഴി കണ്ടെത്താൻ കഴിവുണ്ടാകുമ്പോഴാണ് തന്റെ പക്കലുളള അറിവ് ലോക നന്മയ്ക്കായി സർഗ്ഗാത്മകമാം വിധം പ്രയോജനപ്പെടുകയുളളു.
-
എന്താണ് ആര്‍ത്തവം? ഗര്‍ഭപാത്രത്തില്‍ അണ്ഡ ബീജസങ്കലനം നടക്കാതെ വരുമ്പോള്‍ ഒരു കുഞ്ഞിന്റെ രൂപപ്പെടലിനായി സജ്ജീകരിച്ചിരിക്കുന്ന പോഷകങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിന് ഉപരിയായി പുറം തള്ളപ്പെടുന്ന ഒരു പ്രക്രിയ; മറ്റേത് വിസര്‍ജ്ജ്യവും പോലെ...മനുഷ്യന് നിയന്ത്രണമില്ല എന്നതുമാത്രമാണ് വ്യത്യാസം
-
സ്നേഹം നിറയുന്ന മനസ് ഒരു ഹെയര്‍ക്ലിപ്പില്‍ പോലും സൃഷ്ടിക്കുന്ന സൗന്ദര്യവും അത് പടര്‍ത്തുന്ന സുഖവും.
-
ഉള്ളില്‍ ഉണങ്ങാതെ തുടരുന്ന മുറിവുള്ളവര്‍ വേദനിക്കുന്നിടത്ത് ഒന്ന് ഊതിയാല്‍ കിട്ടുന്ന ചെറിയ ആശ്വാസങ്ങള്‍ക്കേ കാത്തിരിക്കൂ. കാരണം മുറിവിനെ സംബന്ധിച്ച് സുഖം എന്നത് മുറിവില്‍ നിന്നുണ്ടാവുന്ന അല്‍പ്പാശ്വാസമാണ്. അത് ശീലമായാല്‍ കുറേക്കഴിയുമ്പോള്‍ ഇത്തരം അല്‍പ്പാശ്വാസങ്ങളെ സുഖമായി തെറ്റിദ്ധരിക്കാന്‍ തുടങ്ങും.