ഭരണാധികാരികൾ തീരുമാനമെടുക്കുമ്പോൾ ആ തീരുമാനത്തിന്റെ പിന്നിൽ പൂർണ്ണമായ ബോധ്യവും ആത്മാർഥതയും ഉണ്ടാവണം. എന്നാല്‍, കേരളത്തെ മദ്യവിമുക്തമാക്കുക എന്ന താൽപ്പര്യത്തേക്കാൾ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയെ നയിച്ചത്.
സ്ഥിതി-ഗതി
നവ ഉദാര സാമ്പത്തിക നയ വക്താക്കളും പാശ്ചാത്യ ചേരിയും മോദിയില്‍ അതൃപ്തരായി തുടങ്ങിയിരിക്കുന്നു എന്ന്‍ വ്യക്തം. മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശം എഴുതിതയ്യാറാക്കിയ പ്രസംഗത്തിന്റേയും ബുള്ളറ്റ് പ്രൂഫ് കവചത്തിന്റേയും തടസങ്ങള്‍ ഒഴിവാക്കി ജനങ്ങളുമായി നേരിട്ടുള്ള രാഷ്ട്രീയ ആശയവിനിമയമായി മാറിയതും അതുകൊണ്ട് തന്നെ.
അവർ ഈ രീതിയിലായിക്കഴിഞ്ഞാൽ മറ്റുള്ളവർക്ക് ഇതിലുമപ്പുറമാകാമെന്ന മാനസികാവസ്ഥ ഉണ്ടാകുന്നതിന് ഇത് സഹായകമാകുന്നു എന്നുള്ളതാണ് ദോഷകരമായ വസ്തുത.
അഭിലാഷ് ടോമി ഒറ്റയ്ക്ക് കടലിലൂടെ 151 ദിവസം കൊണ്ട് ഭൂമിയെ ചുറ്റിയത് അത്യാവശ്യം വെല്ലുവിളിയെ നേരിട്ടുതന്നെയാണ്. എന്നാൽ ഒന്നിച്ച് രണ്ടോ മൂന്നോ പേർ കുറച്ചുദിവസത്തേക്ക് യാത്ര ചെയ്യുക എന്നതിലെ വെല്ലുവിളിയോ?
വിചാരിക്കുന്ന കാര്യം സാധിച്ചില്ലെങ്കിൽ ആത്മഹത്യ എന്നുള്ള സന്ദേശം സമൂഹത്തിലേക്ക് സന്നിവേശിപ്പിച്ച സത്യഭാമ പൊതുപ്രവർത്തനരംഗത്ത് തുടരാൻ അർഹതയുള്ള വ്യക്തിയല്ല. അവർ പൊതുരംഗത്തുനിന്ന് പിൻവലിഞ്ഞ് മനസ്സിനെ സ്വാസ്ഥ്യത്തിലേക്ക് നീങ്ങാൻ സഹായകരമായ രീതിയിൽ ജീവിച്ച് സ്വയം നോക്കുകയാണ് വേണ്ടത്.
ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ കയറിയ നാൾ മുതൽ തുടങ്ങിയതാണ് അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച തർക്കങ്ങളും അതിനെത്തുടർന്നുണ്ടാവുന്ന അനിശ്ചിതത്വങ്ങളും. ഇപ്പോൾ സ്പീക്കർ ജി. കാർത്തികേയന്റെ രാജിപ്രഖ്യാപനത്തോടെ ഇനിയുള്ള ദിവസങ്ങൾ വീണ്ടും സംസ്ഥാനം അധികാര വടംവലിയുടെ കാഴ്ചകളിലേക്ക്.
മൊബൈൽ ഫോൺ നിരോധിച്ചാൽ കുറച്ചൊക്കെ മൊബൈൽ ഫോൺ ഉപയോഗം കുറഞ്ഞെന്നിരിക്കും. എന്നാൽ അതിനേക്കാൾ ശക്തമായി ബന്ധപ്പെടാനും വിനിമയം നടത്താനുമുള്ള രീതിയിലേക്ക് പുതുതലമുറ മാറും. അത് മൊബൈലിനേക്കാൾ ശക്തവും ഗൂഢവുമായിരിക്കും.
2012-ല്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരുടെ 66.2 ശതമാനവും വിചാരണത്തടവുകാരാണ്. 1972-ല്‍ കേസുകളില്‍ 62.7 ശതമാനത്തില്‍ ശിക്ഷാവിധി ഉണ്ടായെങ്കില്‍ 2012-ല്‍ അത് 38.5 ശതമാനമായി കുറഞ്ഞു. നിരപരാധികള്‍ക്ക് സാങ്കേതികമായി ശിക്ഷ ലഭിക്കാതെ തന്നെ പലപ്പോഴും യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കേണ്ട സ്ഥിതിയാണ് നമ്മുടെ രാജ്യത്തെ വിചാരണത്തടവ് ഉണ്ടാക്കുന്നത്.
ആധാർ കാർഡ്, ഇ ഗവേർണൻസ് വ്യാപകമാക്കൽ, അതുവഴി കൊണ്ടുവരാനുദ്ദേശിക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങൾ തുടങ്ങിയ മേഖലകളെകുറിച്ച് ഈ ബജറ്റ് നിശബ്ദമാണ്. മോദി സർക്കാർ വൻരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഉന്നം വയ്ക്കുന്ന മേഖലയുമാണത്.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനസ്സിലാക്കി പ്രസംഗിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുമ്പോള്‍ മാറുന്ന വിപത്താണ് വര്‍ഗ്ഗീയതയും വിനാശകരമായ കച്ചവടമനസ്ഥിതിയും അതുപോലുള്ള ദൂഷ്യവശങ്ങളെല്ലാം. അതു മനസ്സിലാക്കാതെ അതിനെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ പോരാട്ടത്തിന്റെ ശക്തിയ്ക്കനുസരിച്ച് അത്തരം പ്രവണതകളും ശക്തി പ്രാപിച്ചുവരും.
ഷറപ്പോവയെ തെറിവിളിക്കുന്നതിൽ മലയാളികൾ കാണിച്ചിരിക്കുന്ന വിരുത് മലയാളിയുടെ പൊതു സ്വഭാവത്തിന്റെ സൂചകമാകുന്നു. ആരെയെങ്കിലും ആക്രമിക്കാനായി വിശന്നുവലഞ്ഞിരിക്കുന്ന സ്വഭാവത്തിന്റെ പ്രതിഫലനം.
മുദ്രാവാക്യങ്ങൾ ആശയപരമായി സ്വാധീനിച്ചതിന്റെ പരിഭാഷയാണ് തപസ് പാലിന്റെ ഭീഷണിയിലൂടെ പുറത്തു വന്നത്. ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോളൂ എന്ന മുദ്രാവാക്യത്തിലെ ഞങ്ങളിൽ ഒരാളെ തൊട്ടുകളിച്ചാൽ നിങ്ങളെ കൊന്നൊടുക്കി നശിപ്പിച്ചുകളയും എന്ന ഭീഷണി.
പ്രകൃതിയേയും മനുഷ്യനേയും ഇണക്കുന്ന കണ്ണിയാണ് ഒരു വ്യക്തിയുടെ മാതൃഭാഷ. ഒരു പ്രദേശത്തിന്റെ നിലനിൽപ്പും സാമ്പത്തിക-സാംസ്കാരിക വികസനവും ഈ കണ്ണിയെ ആശ്രയിച്ചിരിക്കുന്നു. ഏതു ഭാഷയേയും സ്നേഹത്തോടും കൗതുകത്തോടും സ്വീകരിക്കാനും കഴിയുന്നതിന് ആധാരം സ്വന്തം മാതൃഭാഷയുമായുള്ള ഹൃദയബന്ധമാണ്.
സദുദ്ദേശ്യത്താലാണ് താൻ കാര്യം പറഞ്ഞതെന്നും മന്ത്രിയെ ആക്ഷേപിക്കലല്ല ഉദ്ദേശ്യമെന്നും ഊര്‍മ്മിളാദേവി പറയുന്നു. സദുദ്ദേശ്യത്തിൽ ചെയ്യുന്നതൊന്നും മോശമാകില്ല. സദുദ്ദേശ്യമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്നതും എന്നാല്‍ അങ്ങനെ ന്യായീകരണങ്ങള്‍ നല്‍കേണ്ടി വരുന്നതുമൊന്നും സദുദ്ദേശ്യത്താൽ നിർവഹിക്കപ്പെടുന്നതല്ല.
പുറത്തുവന്നിരിക്കുന്ന വിഷയം ഐ.എ.എസ് ഉദ്യോഗസ്ഥർ, അതായത് ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവർ, അനധികൃത സ്വത്ത് സമ്പാദനവും മറ്റ് അനധികൃത ഇടപെടലും നടത്തിയിരിക്കുന്നു എന്നാണ്. മുഖ്യമന്ത്രി ആ വിഷയത്തിലേക്കു വരാതെ വെറും ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കമായി മുദ്രകുത്തി അതു ഒത്തുതീർപ്പിലൂടെ പരിഹരിക്കുന്നതിന് ഒരാളെ നിയോഗിച്ചത് നീതീകരിക്കാനാവില്ല.
കഴിഞ്ഞ ദശകങ്ങൾ മുതൽ ഇപ്പോൾ വരെയുള്ള കാലം വരെ ഈ സന്നദ്ധ സംഘടനകളുടെ പ്രവർത്തനവും ഫണ്ട് സ്വീകരിക്കലും ഏറ്റവും ശക്തമായിരുന്നു. അതു വച്ചുനോക്കിയാൽ ഇന്ന് ഇന്ത്യ ഏറ്റവും കുറവ് പരിസ്ഥിതി നാശവും മനുഷ്യാവകാശ ലംഘനവും അഴിമതിയും, വർഗ്ഗീയതയില്ലായ്മയും, രോഗാവസ്ഥ കുറഞ്ഞ ആരോഗ്യപൂർവ്വമായ സമൂഹവുമായി മാറേണ്ടതാണ്.
കേരളത്തിൽ കിട്ടുന്ന മഴയാണ് കേരളത്തെ കേരളമാക്കി മാറ്റുന്നത്. മഴയാണ് കേരളത്തിന്റെ ശക്തി. ആ ശക്തിയെ ദുരിതമായി ചിത്രീകരിച്ച് യാചകരെപ്പോലെ കേന്ദ്രത്തോട് കേഴുന്ന സമീപനം കേരളജനതയുടെ മാനസിക ഘടനയിൽ ഗുരുതരമായ വൈകല്യത്തെ സൃഷ്ടിക്കും.
ഏതാനും ചില വ്യക്തികളുടെ അധികാരമോഹങ്ങളും താൽപ്പര്യങ്ങളുമായി കൂടിക്കുഴഞ്ഞ് ഒരു മന്ത്രിസഭയുടെ കാലം പൂർത്തിയാക്കുന്ന ചിത്രമാണ് മൊത്തത്തിൽ ചാണ്ടി സർക്കാർ നൽകുന്ന ചിത്രം.
കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതാണ് ഒരു ഭരണകൂടത്തിന്റെ ധാര്‍മിക പരീക്ഷണം. കേരളത്തിലെ അനാഥാലയങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത കാണാതെ പോകാനാണ് ഇനിയും സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ സ്വയം പരാജയപ്പെടുക മാത്രമല്ല, നിസ്സഹായരായ ഒരുപറ്റം കുട്ടികളെ കൂടി പരാജയപ്പെടുത്തുകയായിരിക്കും സര്‍ക്കാര്‍ ചെയ്യുന്നത്.
യു.പിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ബലാൽസംഗങ്ങളിൽ പ്രതിഷേധിക്കാൻ കൊച്ചിയിൽ യുവതികൾ നഗ്നത പ്രദർശിപ്പിച്ച് സംഘടിപ്പിച്ച പ്രതിഷേധം നിരുത്തരവാദിത്വപരമാണ്. ശ്രദ്ധ പിടിച്ചുപറ്റാൻ ശരീരപ്രദർശനം നടത്തുന്ന വർത്തമാനകാല ഫാഷന്റെ മാനസികാവസ്ഥയിൽ തന്നെയാണ് അവരും പ്രവർത്തിച്ചത്.