എ.കെ.ജിയെപ്പോലുള്ള മഹത് വ്യക്തിത്വത്തെ ഒരു ചെറു വിമര്‍ശനം അപ്രസക്തമാക്കുന്നില്ല. അഥവാ മങ്ങലേല്‍പ്പിക്കുന്നില്ല. ആ മങ്ങലേല്‍ക്കാത്ത ശോഭ അണികളുടെ മനസ്സില്‍ തിളങ്ങി നിന്നിരുന്നു എങ്കില്‍, ബല്‍റാം വിമര്‍ശനത്തിലൂടെ പരത്തിയ ധാരണയെ എ.കെ.ജിയുടെ ചുണ്ടില്‍ എപ്പോഴും കണ്ടിരുന്ന ചിരിയുടെ സ്മൃതിയില്‍ നിഷ്പ്രഭമാക്കുവാന്‍ കഴിയുമായിരുന്നു.