70 അംഗ നിയമസഭയിലെ എല്ലാ സീറ്റിലും ഫലമറിവായപ്പോള്‍ 32 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷത്തിന് നാല് സീറ്റ് കുറവാണ്. ആം ആദ്മി പാര്‍ട്ടി 28 സീറ്റുകള്‍ നേടി.
മെച്ചപ്പെട്ട ഭരണം എന്ന വാഗ്ദാനമല്ലാതെ രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ എ.എ.പി നിലപാട് എന്താണെന്ന് വ്യക്തമല്ല. പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തിക്കുക വഴി ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ രൂപീകരിക്കാനുള്ള അവസരമാണ് എ.എ.പിയുടെ മുന്നിലുള്ളത്. പാര്‍ട്ടിയുടെ രാഷ്ട്രീയ വെല്ലുവിളി തുടങ്ങുന്നതേ ഉള്ളൂ.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോഡി പ്രഭാവം പ്രകടമായിരുന്നു എന്നും മോഡിയുടെ ജനസമ്മതിയില്‍ നിന്ന്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയതായും ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ്.
മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ്ങ് ചൗഹാന്‍ മൂന്നാമതും മുഖ്യമന്ത്രിയാകുമ്പോള്‍ രാജസ്താനില്‍ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വസുന്ധര രാജ അധികാരത്തില്‍ തിരിച്ചെത്തുന്നു.
ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ദീക്ഷിത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോട് പരാജയപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഷീല രാജിക്കത്തയച്ചത്.
എക്സിറ്റ് പോളുകള്‍ പ്രകാരം മധ്യപ്രദേശിലും ഛത്തിസ്‌ഗഡിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുകയും രാജസ്താനില്‍ ഭരണം പിടിക്കുകയും ഡെല്‍ഹിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്യും.