ഇന്‍ഫോ പാര്‍ക്ക് ഗേറ്റ് വരെയുള്ള പതിവ് പ്രഭാത സവാരി കഴിഞ്ഞ് മടങ്ങുമ്പോള്‍ എതിരെ വന്ന കാര്‍ അടുത്തു നിര്‍ത്തി. ഭാവത്തില്‍ നിന്നു തന്നെ മനസ്സിലായി മകളെയോ മകനെയോ നീറ്റ് പരീക്ഷയെഴുതിക്കാനായി വരുന്ന കാറായിരിക്കുമെന്ന്. ഉദ്ദേശ്യം തെറ്റിയില്ല. മാര്‍ത്തോമാ സ്‌കൂളാണ് അവരുടെ മകളുടെ പരീക്ഷാ കേന്ദ്രം.