ബന്ധുനിയമന വിവാദത്തിൽ സി.പി.ഐ.എം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും പാർട്ടി കേന്ദ്രകമ്മിറ്റിയുടെ താക്കീത്. പാര്‍ട്ടി അച്ചടക്ക നടപടികളില്‍ ഏറ്റവും ലഘുവായ നടപടിയാണ് താക്കീത്.
ഇ.പി ജയരാജന്‍ രാജിവെച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ രണ്ട് പേര്‍ക്കുമെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ശക്തമായ നിലപാടെടുത്തതോടെയാണ് ജയരാജന്റെ അഭാവത്തിലും നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ആരംഭിച്ച പൊളിറ്റ് ബ്യൂറോ യോഗത്തിൽ ജയരാജനും ശ്രീമതിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.