ജനകീയ മുദ്രാവാക്യങ്ങൾ ഉയർത്തിയത് കൊണ്ടുമാത്രം സമരം ജനകീയമാകില്ല. മറിച്ച് ആ മുദ്രാവാക്യങ്ങൾക്ക് പിന്നില്‍ ജനങ്ങൾ സ്വമേധയാ അണിനിരക്കുന്ന അവസ്ഥയുണ്ടാകുമ്പോഴാണ് സമരം ജനകീയമാകുന്നത്.
ഉമ്മൻ ചാണ്ടിയെ അധികാരത്തില്‍ നിന്നിറക്കുക എന്നതിലുപരി നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക എന്ന അധികഭാരം കൂടി പ്രതിപക്ഷത്തിന്റെ ചുമലിലുണ്ട്. ആ പശ്ചാത്തലത്തില്‍ വീണ്ടും ജനങ്ങൾക്കു ബുദ്ധിമുട്ടും ജനങ്ങളില്‍ മതിപ്പുളവാക്കാത്തതുമായ സമരപരിപാടികളില്‍ നിന്ന്‍ പ്രതിപക്ഷം പിന്തിരിയുന്നതാണ് നല്ലത്
മൂല്യാധിഷ്ഠിത രാഷ്ട്രീയവും അധികാരത്തെ ലാക്കാക്കിയുള്ള അവസരവാദ നിലപാടുകളും പരസ്പര പൂരകമല്ല, വിരുദ്ധമാണ്. 1969 ൽ ഇ.എം.എസും 1982 ൽ ഇ.കെ. നായനാരും മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യങ്ങൾ സി.പി.ഐ.എം മറക്കരുത്.
കെ.എം മാണി ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ന്നാല്‍ കേന്ദ്രത്തില്‍ സോണിയ ഗാന്ധി ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷയായത് പോലെ സംസ്ഥാന തലത്തില്‍ ഒരു ഉപദേശക സമിതിയുണ്ടാക്കി അച്യുതാനന്ദനെ അതിന്റെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനായി ഒത്തുതീര്‍പ്പ്.
പാര്‍ട്ടിയും സര്‍ക്കാറും അകം പുറങ്ങളില്‍ വ്യത്യസ്ത ലക്ഷ്യങ്ങളുമായാണ് ഈ സമരത്തെ സമീപിക്കുന്നതെങ്കിലും ഇവ പരസ്പരം പൂരകമാണ്. എന്നാല്‍, ഈ പൂരിപ്പിക്കലുകള്‍ വിപ്ലവത്തെയും ജനാധിപത്യത്തെയും ഒരുപോലെ വ്യാജമാക്കുന്നു.
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സമര്‍ മുഖര്‍ജി (100) വ്യാഴാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തയില്‍ അന്തരിച്ചു. സി.പി.ഐ.എം. മുന്‍ പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. കൊല്‍ക്കത്ത ദില്‍ഖുസ സ്ട്രീറ്റിലുള്ള
ഇന്ന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രസ്ഥാനങ്ങളും അവയ്ക്ക് നേതൃത്വം നല്‍കുന്നവരും നേരിടുന്ന മുഖ്യപ്രതിസന്ധി വിശ്വാസ്യതയില്ലായ്മയാണ്. ഇത് വീണ്ടെടുക്കാൻ ഏറ്റവും ഉചിതമായ ഒന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികൾ പാലിക്കേണ്ട സുതാര്യത. അവിടെനിന്നു മാത്രമേ ജനാധിപത്യസംവിധാനം ശുദ്ധീകരിക്കപ്പെടുകയുള്ളു.