ഓഖി ദുരിതത്തില്‍ പെട്ടവര്‍ക്കുള്ള സമഗ്ര ദുരിതാശ്വാസ പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരവും, മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് തക്കതായ സഹായവും നല്‍കും. മരിച്ചവരുടെ കുട്ടികള്‍ക്ക് പഠനസഹായവും തൊഴില്‍ പരിശീലനവും ഉറപ്പാക്കും.