Cyclone

ഭാഷയും ചട്ടപ്പടിയായതിന്റെ വിന

എന്‍.ബാലകൃഷ്ണന്‍

ചുരുങ്ങിയപക്ഷം മാധ്യമങ്ങള്‍ക്കുള്ള അറിയിപ്പിലെങ്കിലും  വിശദമായ 'വ്യക്തതയുള്ള' സൂചനകള്‍ക്കു പകരം  'കേരള-തമിഴ്‌നാട് തീരക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെ'ന്ന് ഒറ്റവരിയില്‍ ഈ സാങ്കേതികസംജ്ഞകളെ പരിഭാഷപ്പെടുത്തിക്കൊടുത്തിരുന്നെങ്കില്‍ എത്ര മനുഷ്യജീവനുകള്‍ രക്ഷപ്പെടുമായിരുന്നു.

ഓഖി: രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് ലത്തീന്‍ സഭയുടെ രാജ്ഭവന്‍ മാര്‍ച്ച്

ഓഖി ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാരോപിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ എം സൂസപാക്യം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഓഖി ദുരന്തത്തില്‍പെട്ട് കാണാതായ 150തോളം മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്.

പണക്കാരനാണ് കടലില്‍പോയതെങ്കില്‍ ഇതാകുമായിരുന്നോ സ്ഥിതി? ജേക്കബ് തോമസ്

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്.സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അതിനാല്‍ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നുവെന്നും ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു.ഓഖി ചുഴലിക്കാറ്റില്‍ എത്ര പേര്‍ മരിച്ചുവെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല.

ലക്ഷദ്വീപ് തീരത്ത്‌ നിന്ന് 180 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെ നാവികസേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

രാഹുല്‍ ഗാന്ധി വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം ഡിസംബര്‍ 14ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. സമ്മേളനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

ഓഖി ചുഴലിക്കാറ്റ്: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.കടലില്‍ ആലപ്പുഴക്കും കൊച്ചിക്കും ഇടയില്‍ വച്ചാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. തീരസംരക്ഷണസേന  നടത്തിയ തെരച്ചിലില്‍ കരയില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് മൃതദേഹങ്ങള്‍ കട്ടിയത്.ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി.

ഓഖി: സമഗ്ര ദുരിതാശ്വാസ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം

ഓഖി ദുരിതത്തില്‍ പെട്ടവര്‍ക്കുള്ള സമഗ്ര ദുരിതാശ്വാസ പാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരവും, മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് തക്കതായ സഹായവും നല്‍കും. മരിച്ചവരുടെ കുട്ടികള്‍ക്ക് പഠനസഹായവും തൊഴില്‍ പരിശീലനവും ഉറപ്പാക്കും.

ഓഖി: കടലില്‍ കുടുങ്ങിയ 72 പേരെ കൂടി രക്ഷപ്പെടുത്തി, 14 പേര്‍ മലയാളികള്‍

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 72 പേരെ കൂടി രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇതില്‍ പതിനാല് പേര്‍ മലയാളികളും ശേഷിക്കുന്നര്‍ തമിഴ്‌നാട് ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ആറ് ബോട്ടുകളില്‍ നിന്നുമാണ് ഇവരെ രക്ഷിച്ചത്.അതിനിടെ കേരളത്തില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു.പുല്ലുവിള സ്വദേശി രതീഷാണ് മരിച്ചത്.

ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രദ്ധ കാട്ടേണ്ട സമയം

Glint staff

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഓഖി വിഷയത്തെ സര്‍ക്കാരിന്റെ വീഴ്ചയായി അവതരിപ്പിക്കുന്നതിലാണ് ശ്രദ്ധചെലുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ ആ വീഴ്ചകള്‍ ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ല. കടലില്‍ കുടുങ്ങിക്കിടക്കുന്ന വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കുന്നതിലും കരയിലുള്ളവരെ സുരക്ഷിതരാക്കുന്നതിലുമാണ് ശ്രദ്ധ ഊന്നേണ്ടത്.

ഓഖി: ലക്ഷദ്വീപില്‍ വ്യാപക നാശനഷ്ടം; കവരത്തിയില്‍ രണ്ട് ഉരു മുങ്ങി

ഓഖി ചുഴലിക്കാറ്റ്  ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു.ചരക്കുമായി ലക്ഷദ്വീപലേക്ക് വന്ന രണ്ട് ഉരു കവരത്തിയില്‍ വച്ച് മുങ്ങിയിട്ടുണ്ട്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. നാവിക സേനയുടെ കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ടെങ്കിലും തീരത്തേക്ക് അടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍.

Pages