അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുട പോയസ് ഗാര്‍ഡനിലെ വസതിയായിരുന്ന വേദ നിലയത്തിന്‍മേലുളള അധികാരം സ്ഥാപിക്കാനുദ്ദേശിച്ച് അകത്തു കടക്കാനുള്ള ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാറിന്റെ നീക്കം പരാജയപ്പെട്ടു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജെ. ജയലളിതയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് ജാമ്യം നല്‍കാന്‍ കര്‍ണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ ആറു തിങ്കളാഴ്ചത്തേക്ക് മാറ്റി.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത കുറ്റവാളിയെന്ന്‍ ബെംഗലൂരുവിലെ പ്രത്യേക വിചാരണക്കോടതി ജഡ്ജി ജോണ് മൈക്കല്‍ ഡിക്കുഞ്ഞ കണ്ടെത്തി.
സംസ്‌കൃതവാരാചരണത്തിന് പകരം ഓരോ സംസ്ഥാനത്തിന്റെയും സംസ്‌കാര പൈതൃകം കണക്കിലെടുത്ത് ശ്രേഷ്ഠഭാഷാ വാരമാണ് നടത്തേണ്ടതെന്ന് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മുണ്ടുടുത്ത് വന്നുവെന്ന കാരണത്താല്‍ അകത്തു കടക്കാന്‍ അനുവദിക്കാത്ത തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബിന്റെ നിലപാട് വിവാദമായിരുന്നു.