km mani

കെ.എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിർമാണ യൂണിറ്റിന്​ നികുതി ഇളവ്​ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ധനമന്ത്രി  കെ.എം മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു. സെപ്​റ്റംബർ 13 ന്​ നാട്ടകം സര്‍ക്കാര്‍ ഗസ്​റ്റ് ​ഹൗസിൽ വിളിച്ചുവരുത്തിയാണ്​ വിജിലൻസ്​ ​മാണിയുടെ മൊഴിയെടുത്തത്​.

 

സര്‍ക്കാറിന് മേലെയുള്ള ദാമോദര നിഴല്‍

Glint Staff

മള്ളൂരും ആയിരം രൂപയും ഉണ്ടെങ്കില്‍ ആരെയും കൊല്ലാം എന്ന പറച്ചില്‍ പോലെ രാഷ്ട്രീയ വിവാദമായ ഏത് കേസിലും പ്രതിഭാഗത്തിന്റെ ആവസാന ആശ്രയമായി കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ മാറുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കാണുന്നത്.  

ഹൈക്കോടതിയില്‍ വിജിലന്‍സ് കേസിനെതിരെ മാണിയ്ക്ക് വേണ്ടി കെ.എം ദാമോദരന്‍

വിജിലന്‍സ് റജിസ്റ്റർ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നേരത്തെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി പരിഗണിച്ചിരുന്ന ദാമോദരന്‍ ഹാജരായത്.

മാണിക്കെതിരെ ഒരു വിജിലന്‍സ് കേസ് കൂടി

പാര്‍ട്ടി നടത്തിയ സമൂഹ വിവാഹവുമായി ബന്ധപ്പെട്ട ഒരു പരാതിയില്‍ കേരള കോണ്ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എം മാണിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ പ്രത്യേക വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു.

 

പാര്‍ട്ടി സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് 2014 ഒക്ടോബറില്‍ നടത്തിയ പരിപാടിയ്ക്കുള്ള പണം അഴിമതിയിലൂടെ സമാഹരിച്ചതാണെന്നാണ് ആരോപണം. പരിപാടിയില്‍ 150 ദമ്പതികള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും ഒന്നര ലക്ഷം രൂപയും നല്‍കിയതായി പരാതിയില്‍ പറയുന്നു.

 

നികുതി എഴുതിത്തള്ളല്‍: കെ.എം മാണിയ്ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍

കോഴി കച്ചവടക്കാര്‍ക്കും ആയുര്‍വേദ കമ്പനികള്‍ക്കും നല്‍കിയ നികുതിയിളവുകളില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

അടച്ച ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. വിജിലന്‍സ് എസ്.പി ആര്‍. സുകേശന്റെ ഹര്‍ജിയിലാണ് തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയുടെ വിധി.

അഴിമതി-വർഗ്ഗീയതകളുടെ വൈരുദ്ധ്യാത്മകതയിൽ കേരള രാഷ്ട്രീയം

മൂന്നു മുന്നണികളുടെയും നിലപാട് ഒരു ചോദ്യമുന്നയിക്കുന്നു. അഴിമതി നടത്തി അധികാരത്തിലേറുന്നതാണോ ഏറ്റവും വലിയ അഴിമതി, അതോ അഴിമതിയെ ആയുധമാക്കി എതിരാളിക്കെതിരെ ഉപയോഗിച്ച് അധികാരത്തിലേറാൻ വേണ്ടി മാത്രം അഴിമതി ഉയർത്തിക്കാട്ടുന്നതാണോ ഏറ്റവും വലിയ അഴിമതി.

ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ ശ്രമിച്ചെന്ന് മുഖപത്രം

കേരള കോണ്‍ഗ്രസ് (എം) പിളര്‍ത്താന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്ന കടുത്ത ആരോപണം ഉയര്‍ത്തി പാര്‍ട്ടി മുഖപത്രം പ്രതിച്ഛായ. കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം തുടര്‍ന്ന കെ. എം മാണി, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും പറഞ്ഞു.

ലീഗിനേയും മാണിയേയും മാണിയെ വിമര്‍ശിച്ച് വി.എസ്; സി.പി.ഐ.എമ്മിനെ തള്ളാതെ മാണി

മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസ് എമ്മുമായും സഹകരണത്തിന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ദേശാഭിമാനി മുഖപ്രസംഗത്തിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനത്തിനും പിന്നാലെ ഇരു പാര്‍ട്ടികളേയും ശക്തമായി വിമര്‍ശിച്ച് സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. എന്നാല്‍, ഇടതുമുന്നണിയിലേക്കുള്ള അനൗദ്യോഗിക ക്ഷണമായി കരുതപ്പെടുന്ന ലേഖനങ്ങളെ തള്ളാതെ കെ.എം മാണി.

 

കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടു

ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് തിരിച്ചടിയായി കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു.  പാര്‍ട്ടിയുടെ ആറു എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രത്യേക ഘടകമായി ഇരിക്കുമെന്ന് പാര്‍ട്ടി നേതാവ് കെ.എം മാണി പറഞ്ഞു.

Pages