ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിന്റെ തീരദേശ മേഖലയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ധനമന്ത്രി തോമസ് ഐസക് പിണറായി സര്‍ക്കാരിന്റെ രാണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചത്. തീരദേശത്തിന്റ സമഗ്രവികസനത്തിനായി 2000 കോടിയുടെ പാക്കേജ് ആയിരുന്നുആദ്യ പ്രഖ്യാപനം.