നായികാ പ്രാധാന്യമുള്ള സിനിമ പൊതുവെ കേരള സമൂഹം ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടിക്കൊടുക്കാറുണ്ടെങ്കിലും 'ഉദാഹരണം സുജാത' കണ്ടവരുടെ ഹൃദയത്തിലുണ്ടാകും, 'ജീവിതമുള്ള നല്ല സിനിമക്ക് ഉദാഹരണമാണീ ചിത്രം
പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ സിനിമ എന്നു വേണം രാമലീലയെ വിളിക്കാന്‍ . കൊച്ചിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ചളിയടി' ഇല്ലാത്ത സിനിമ. നായകന്‍ ദിലീപ് ജയിലിനുള്ളിലാണെങ്കിലും അത് പ്രക്ഷകരുടെ എണ്ണത്തെ സാരമായി ബാധിച്ചിട്ടില്ല.
എന്തുകൊണ്ടെന്ന് നിർവചിക്കാൻ കഴിയാതെയുള്ള ഒരു കണ്ണുനനവ് പ്രേക്ഷകനിൽ ഉണ്ടാക്കുന്നു മഹേഷ് നാരായണന്റെ സംവിധാനത്തിൽ തയ്യാറാക്കിയ ടേക്ക് ഓഫ്. പലപ്പോഴും പലരും പറഞ്ഞതാണെങ്കിലും കേൾക്കാതെ പോയത് കേൾപ്പിച്ചു ടേക്ക് ഓഫ്.
അങ്കമാലി ഡയറീസ് പകർന്നു തന്ന അറിവ് വച്ച് ഏതു സമയത്തും മുതുകിൽ വീണേക്കാവുന്ന വെട്ട്, കുത്ത്, ചവിട്ട്, അടി, ഇടി, ബോംബ് എന്നീ ഐറ്റംസ് തടുക്കാൻ ത്രാണിയില്ലാത്തതിനാൽ പ്രിയ അങ്കമാലി, ഞങ്ങളൊന്നു കടന്നു പൊയ്‌ക്കോട്ടെ.
ഒരു രാഷ്ട്രീയ സിനിമ എന്നതിലുപരി റിയലിസ്റ്റിക് മൂവി എന്ന്‍ വേണം ഒരു മെക്സിക്കന്‍ അപാരതയെ വിശേഷിപ്പിക്കേണ്ടത്. നാടകീയത വളരെ കുറവുള്ള സിനിമയാണിത്. കേരള കാമ്പസുകളിലെ രാഷ്ട്രീയത്തെ അറിയുന്നവര്‍ ഈ സിനിമയെ നെഞ്ചിലേറ്റുകയും ചെയ്യും.
ആകര്‍ഷകമായ കഥാതന്തുക്കള്‍ കണ്ടെത്തുന്നതില്‍ സുന്ദര്‍ ദാസ് പുലര്‍ത്തുന്ന ശ്രദ്ധ ഈ ചിത്രത്തിലും കാണാം. എന്നാല്‍, അതിന്റെ വികാസവും തിരശീലയിലെ നിര്‍വ്വഹണവും പാളുന്ന പ്രശ്നവും അദ്ദേഹത്തെ പിന്തുടരുന്നു.
മോഹന്‍ ലാലിന്റെ അഭിനയ മികവ് ഒരിക്കല്‍ക്കൂടി പ്രേക്ഷകനെ ആസ്വദിപ്പിക്കുന്നു എന്നതുതന്നെ ഒപ്പത്തിന്റെ ഏറ്റവും വലിയ നേട്ടം. എല്ലായിടത്തും സംഭവിക്കുന്ന ഒരു കഥയല്ല ഇത്. എന്നാല്‍പ്പോലും പ്രേക്ഷകരെ നിറയ്ക്കാന്‍ കഴിയുന്നു, ഒപ്പത്തിന്, ഓരോ തിയറ്ററിലും.
കണ്ണീർ സീരിയൽ കണ്ടു ശീലിച്ച പ്രേക്ഷകനോ പ്രേക്ഷകയോ തുടങ്ങി കണ്ണടച്ചുള്ള കണ്ണുകൊണ്ട് ലോകത്തെ കാണുന്ന പ്രേക്ഷകര്‍ക്കും ആസ്വാദ്യമാകുന്നു എന്നത് പിന്നെയുമിനെ അടൂരിന്റെ മറ്റ് സിനിമകളിൽ നിന്നു മാറ്റി നിർത്തുന്നു.