രാത്രിയില്‍ അടിച്ചു പൊളിക്കാന്‍ ഉദ്ദേശിച്ച് ഇനി ആരും ഗോവയിലേക്ക് തിരിക്കേണ്ട. രാത്രി പത്തു മണിക്കു ശേഷം ഒരു വിധ സംഗീത പാര്‍ട്ടികളും ഇനിമേല്‍ ഗോവയില്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമായത്.