കേരള രാഷ്ട്രീയത്തിൽ ജാതിയും മതങ്ങളും ഇടപെടുന്നത് പുതുമയല്ലെങ്കിലും രാഷ്ട്രീയവും മതവും തമ്മിലുള്ള ബാന്ധവം രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സ്വഭാവം കൈവരിച്ചിരുന്നില്ല. 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കയറിക്കൂടുക സഭയും കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ധാരണയുണ്ടാക്കി സ്ഥാനാർഥികളെ മത്സരിപ്പിച്ചതിന്റെ പേരിലും കൂടിയാകാനിടയുണ്ട്.