കാസര്‍ഗോട് നിന്നും യാത്ര നടത്തി ശംഖുമുഖത്ത് ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ബി.ഡി.ജെ.എസ്സിന്റെ നാമകരണവും പ്രഖ്യാപനവും നടത്തിയ നേതാവാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്ന് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒന്നിച്ച് നിര്‍ത്തുമെന്ന്......
മതേതരമെന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പരോക്ഷമായ സമീപനത്തില്‍ നിന്നാണ് കേരള രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയ - സമുദായ സംഘടനകള്‍ ശക്തി പ്രാപിച്ചത്. ഒരു കൂട്ടര്‍ ഒരു സംഗതി അല്‍പ്പം ഉളിപ്പോടെ ചെയ്യുന്നു. മറുകൂട്ടര്‍ ഉളിപ്പില്ലാതെ ചെയ്യുന്നു. ഇവിടെയാണ് കേരള രാഷ്ട്രീയത്തിലെ രാഷ്ട്രീയം ശരശയ്യയിലേക്കു വീണതും അതില്‍ നിന്ന് അരാഷ്ട്രീയം തഴച്ചു വളര്‍ന്നതും.
മുന്‍പ് സ്വകാര്യ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയത്തെ വിനിയോഗിക്കുന്നത് പുറത്തറിയുന്നത് ലജ്ജയായി കാണപ്പെട്ടിരുന്ന കാലത്തു നിന്ന്മാറി അത്തരം നീക്കങ്ങള്‍ മാനദണ്ഡമാകുകയും അത് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹവും അതാണ് രാഷ്ട്രീയം എന്ന് തിരച്ചറിയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഈ രാഷ്ട്രീയ മാനദണ്ഡത്തിന്റെ ഫലമായി ഓരോ രാഷ്ട്രീയപാര്‍ട്ടികളിലേയും ഗ്രൂപ്പുകള്‍ ഉണ്ടായി
ശിവഗിരി മഠം ജാതി-മതഭേദമില്ലായ്മയിൽ വിശ്വസിക്കുന്നവരുടേയും അദ്വൈതബോധത്തിന്റെ വഴിയിലേക്ക് നീങ്ങുന്നവരുടേയും അതിനാഗ്രഹിക്കുന്നവരുടേയും ആസ്ഥാനകേന്ദ്രമാണ്. ആ നിലയ്ക്കും എസ്.എൻ.ഡി.പിയുമായുള്ള ബന്ധം വേർപെടുന്നതാണ് മഠത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ നല്ലത്.
ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്‌ടു ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയെന്നായിരുന്നു കോടതി വിധി.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അടിയന്തര വിഷയമാക്കുന്നതിന്ഉപാധിയാക്കപ്പെട്ടതും മന്ത്രിസഭാ പ്രവേശനം അസാധ്യമാക്കിയതും വര്‍ഗ്ഗീയത ഉപയോഗിച്ചുള്ള ഉപജാപങ്ങളും കൊടുക്കല്‍ വാങ്ങലും.