Tamil Nadu

വോട്ടിന് പണം: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി

തമിഴ്നാട്ടിലെ ആര്‍.കെ നഗര്‍ നിയമസഭാ മണ്ഡലത്തിലേക്ക് ഏപ്രില്‍ 12-ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതും അഴിമതിയും വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ശശികലയുടെ അനന്തരവന്‍ ടി.ടി.വി ദിനകരന്‍ ആര്‍.കെ നഗറില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി

ശശികല അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ ആയതിനു ശേഷം ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

ശ്രീലങ്കന്‍ സൈന്യത്തിന്റെ വെടിയേറ്റ്‌ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു; തമിഴ്നാട്ടില്‍ പ്രതിഷേധം

ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേര്‍ക്ക് ശ്രീലങ്കന്‍ നാവികസേന തിങ്കളാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും മൂന്ന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധനുഷ്കോടിയ്ക്കും കച്ചത്തീവിനുമിടയിലാണ് സംഭവം. 22-കാരനാണ് ബ്രിട്ജോയാണ് മരിച്ചത്.

 

തൂത്തുക്കുടിയില്‍ ബോട്ട് മുങ്ങി ഒന്‍പത് പേര്‍ മരിച്ചു

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വിനോദസഞ്ചാരികളെ കൊണ്ടുപോയ ഒരു മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി ചുരുങ്ങിയത് ഒന്‍പത് പേര്‍ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി.

തമിഴ്നാട്: പഴനിസ്വാമി ഭൂരിപക്ഷം തെളിയിച്ചതായി സ്പീക്കര്‍

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതായി സ്പീക്കര്‍ പി. ധനപാല്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. വിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തെ ഡി.എം.കെ അംഗങ്ങളെ പുറത്താക്കിയായിരുന്നു വോട്ടെടുപ്പ് നടന്നത്.

തമിഴ്നാട്: പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്തു; വിശ്വാസവോട്ടെടുപ്പ് ശനിയാഴ്ച

തമിഴ്നാട്ടില്‍ എടപ്പാടി കെ. പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 30 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ശനിയാഴ്ച നിയമസഭ വിളിച്ചുചേര്‍ക്കുമെന്ന് സ്പീക്കര്‍ പി. ധനപാല്‍ അറിയിച്ചിട്ടുണ്ട്.

 

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പളനിസ്വാമിയെ ക്ഷണിച്ച ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു 15 ദിവസത്തിനുള്ളില്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

 

എടപ്പാടി കെ. പളനിസ്വാമി തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകും

തമിഴ്നാട്ടില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി കെ. പളനിസ്വാമിയെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ക്ഷണിച്ചു.

ശശികല ജയിലില്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവാളിയെന്ന് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ബംഗളൂരുവിലെ വിചാരണക്കോടതിയില്‍ കീഴടങ്ങി. പരപ്പന അഗ്രഹാര ജയിലില്‍ തന്നെയായിരുന്നു കോടതി കൂടിയത്. നാല് വര്‍ഷം തടവുശിക്ഷയില്‍ അവശേഷിക്കുന്ന മൂന്നര വര്‍ഷം കൂടി ശശികല അനുഭവിക്കണം.

 

ശശികല കുറ്റക്കാരിയെന്ന്‍ സുപ്രീം കോടതി; നിയമസഭാകക്ഷി നേതാവായി എടപ്പാടി പളനിസ്വാമി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയെ കുറ്റക്കാരിയെന്ന്‍ കണ്ടെത്തിയ വിചാരണക്കോടതിയുടെ കണ്ടെത്തലും ശിക്ഷയും സുപ്രീം കോടതി പൂര്‍ണമായി ശരിവെച്ചു. ഇതോടെ, ഏകദേശം പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശികലയ്ക്ക് സാധിക്കില്ല.

എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ തടവിലല്ലെന്ന് പോലീസ്; ശശികലയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി

നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത ശശികലയെ 24 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി

Pages