Tamil Nadu

പിന്തുണയ്ക്കുന്ന എം.എല്‍.എമാരെ ഹാജരാക്കാന്‍ അനുവാദം തേടി ശശികല

തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരെ ഹാജരാക്കാന്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല തമിഴ്‌നാട്‌ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ അനുമതി തേടി.

തമിഴ്‌നാട്ടിലെ ജനായത്ത സമസ്യ

Glint Staff

ജനായത്ത സംവിധാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ ധാർമ്മികതയും സാങ്കേതികതയും തമ്മിൽ മുഖാമുഖം നിൽക്കുമ്പോഴാണ്. സാങ്കേതികതയുടെ അധാർമ്മികമായ വിനിയോഗമാണ് ഇന്ത്യൻ ജനായത്ത സംവിധാനം നേരിടുന്ന ഏറ്റവും വലിയ പുഴുക്കുത്ത്.

എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് മദ്രാസ് ഹൈക്കോടതി

20-ഓളം എം.എല്‍.എമാര്‍ തടങ്കലില്‍ സൂക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ഉപവാസത്തിലാണെന്നും പന്നീര്‍സെല്‍വം വിഭാഗം ആരോപിക്കുന്നു. ഇത് സത്യമാണെങ്കില്‍ ഗൌരവകരമാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.  

പാര്‍ട്ടിയില്‍ നിയന്ത്രണമുറപ്പിച്ച് ശശികല

തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തില്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല തന്‍റെ മേല്‍ക്കൈ ഉറപ്പിച്ചു. കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം ചൊവ്വാഴ്ച രാത്രി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇന്ന്‍ വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ 134 പാര്‍ട്ടി എം.എല്‍.എമാരില്‍ 131 പേരും പങ്കെടുത്തു. പന്നീര്‍സെല്‍വം പാര്‍ട്ടിയേയും മുന്‍ മുഖ്യമന്ത്രി ജയലളിതയേയും വഞ്ചിച്ചതായി യോഗത്തില്‍ ശശികല കുറ്റപ്പെടുത്തി.

 

വി.കെ ശശികല തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകും

അന്തരിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ദീര്‍ഘകാല സുഹൃത്ത് വി.കെ ശശികല തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകും. ഞായറാഴ്ച ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

മധുരയില്‍ ഞായറാഴ്ച ജല്ലിക്കെട്ട് നടത്താന്‍ ഒരുക്കം

സുപ്രീം കോടതിയുടെ നിരോധനം മറികടക്കാന്‍ സംസ്ഥാനം തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരടിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പരിസ്ഥിതി-വനം മന്ത്രാലയവും കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. തമിഴ്‌നാട്‌ ഗവര്‍ണര്‍ ശനിയാഴ്ച തന്നെ ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കുമെന്നാണ് സൂചന.

ജല്ലിക്കെട്ടിലൂടെ തമിഴ് ജനത കാത്തുവയ്ക്കുന്ന ജനിതകശേഖരം

Glint Staff

എല്ലാം യുക്തിരഹിതമായ യുക്തിക്കു വിട്ടുകൊടുത്ത് ശുദ്ധമായ ജലവും വായുവും വിഷലിപ്തമാക്കുകയും അന്നം തന്നിരുന്ന വയലുകളും നികത്തി പച്ചക്കറിക്കു വേണ്ടി തമിഴ് ലോറികളേയും കാത്തിരിക്കുന്ന മലയാളിക്ക് ആചാരത്തിലെ യുക്തിയെ അന്ധവിശ്വാസമായേ കാണാൻ കഴിയുകയുള്ളു.

രണ്ട് ദിവസത്തിനുള്ളില്‍ ജല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി

ജല്ലിക്കെട്ട് നടത്തുന്നതിന് രണ്ട് ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം. താന്‍ തന്നെ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാനം തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് വിവിധ വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തിരിക്കുകയാണെന്നും ആവശ്യമായ അംഗീകാരം കിട്ടിയ ശേഷം രാഷ്ട്രപതിയ്ക്ക് അയക്കുമെന്നു പന്നീര്‍സെല്‍വം പറഞ്ഞു.

 

ജല്ലിക്കെട്ട്: തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമായി തുടരുന്നു

തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് അനുകൂല വികാരം ശക്തമായി തുടരവേ ചെന്നൈയില്‍ പ്രക്ഷോഭം നടത്തുന്ന യുവാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ചെന്നൈയില്‍ മറീന ബീച്ചില്‍ 3000-ത്തോളം വരുന്ന വിദ്യാര്‍ഥികളും യുവാക്കളുമാണ് രണ്ടാം ദിവസമായ ബുധനാഴ്ചയും സമരം തുടരുന്നത്.

പൊങ്കലിന് മുന്‍പ് ജല്ലിക്കെട്ട് കേസില്‍ വിധി പറയാനാകില്ലെന്ന് സുപ്രീം കോടതി; നിരോധനം തുടരും

ശനിയാഴ്ച പൊങ്കല്‍ ഉത്സവദിനത്തിന് മുന്‍പായി ജല്ലിക്കെട്ട് കേസില്‍ വിധി പറയാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ സുപ്രീം കോടതി തള്ളി. ഉത്തരവിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും എന്നാല്‍ ശനിയാഴ്‌ചയ്ക്ക് മുന്‍പ് വിധി പറയാന്‍ കഴിയില്ലെന്നും ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ ആവശ്യമുന്നയിച്ച അഭിഭാഷകരോട് പറഞ്ഞു. ഇത്തരം ആവശ്യം ഉയര്‍ത്തുന്നത് ശരിയല്ലെന്നും ബെഞ്ച്‌ കൂട്ടിച്ചേര്‍ത്തു.

 

Pages