പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പുഴകളിലും മറ്റ് പ്രധാന ജലസ്രോതസ്സുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ മൂന്ന് വര്‍ഷം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപവരെ പിഴയീടാക്കാനുമാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്