Skip to main content
ഭുവനേശ്വർ

ഒഡീഷ, സിക്കിം മുഖ്യമന്ത്രിമാര്‍ ഇന്ന് (ബുധനാഴ്ച) ചുമതലയേറ്റു. ഒഡീഷയിൽ ബിജു ജനതാദള്‍ (ബി.ജെ.ഡി) നേതാവ് നവീന്‍ പട്നായിക് തുടര്‍ച്ചയായി നാലാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എസ്.സി ജാമീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നവീന്‍ പട്നായിക് ബി.ജെ.പിയുമായുള്ള സഖ്യം പിരിഞ്ഞ ശേഷം ഒറ്റക്ക് മത്സരിച്ചാണ് ഇക്കുറി ഭരണം നിലനിര്‍ത്തിയത്. 47 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബി.ജെ.ഡി 112 സീറ്റുകൾ നേടി. കോണ്‍ഗ്രസ് 12 സീറ്റും ബി.ജെ.പി യ്ക്ക് 18 സീറ്റും മാത്രമെ നേടാനായുള്ളു.

 

സിക്കിം മുഖ്യമന്ത്രി പവന്‍കുമാര്‍ ചാംലിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഇന്ന് ചുമതലയേറ്റു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പവന്‍ മുഖ്യമന്ത്രിയാകുന്നത്. 11 മന്ത്രിമാരും ചുമതലയേറ്റിട്ടുണ്ട്. ഗവര്‍ണര്‍ ശ്രീനിവാസ് പാട്ടില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 1994 ഡിസംബര്‍ 12 മുതല്‍ മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്ന ചാംലിംഗ് ഈ സ്ഥാനത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കി. അടുത്ത അഞ്ച് വര്ഷം അധികാരത്തില്‍ തുടരാനായാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി കൈയ്യാളിയ ജ്യോതി ബസുവിന്റെ റെക്കോര്ഡ് പവന്‍കുമാര്‍ ചാംലിങ്ങിന് തകര്‍ക്കാനാകും. 23 വര്‍ഷമാണ്‌ ജ്യോതി ബസു പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നത്.