Skip to main content

കര്‍ണാടകയില്‍ എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാനുള്ള നീക്കവുമായി യെദിയൂരപ്പ സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ കര്‍ണാടകയിലെ മംഗളുരുവില്‍ നടന്ന സംഘര്‍ഷങ്ങളില്‍ എസ്.ഡി.പി.ഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനും പങ്കുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. 

ഈ സംഘടനകളെ നിരോധിക്കുന്ന കാര്യം പരിണഗണിക്കുമെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നിളിന്‍ കുമാര്‍ കട്ടീല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കശ്മീരിലേതുപോലുള്ള അക്രമ സംഭവങ്ങളാണ് മംഗളുരുവില്‍ അരങ്ങേറിയതെന്നും ഇതിനു പിന്നില്‍ എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പങ്ക് വ്യക്തമാണെന്നും നളീന്‍ കുമാര്‍ പറഞ്ഞിരുന്നു. 

ഇതിനു സമാനമായ നിലപാട് സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളായ എസ്. സുരേഷ് കുമാറും.  സി.ടി രവിയും ആവര്‍ത്തിച്ചിരുന്നു.