സരിത എസ് നായരുടെ അഭിഭാഷകനെതിരേ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

Mon, 21-07-2014 02:54:00 PM ;
തിരുവനന്തപുരം

 

സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെതിരേ അച്ചടക്ക നടപടിക്ക് ശുപാര്‍ശ. സരിതയുടെ മൊഴി സംബന്ധിച്ച് മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത നല്‍കിയെന്ന പരാതിയിലാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി. തനിക്ക് ഉത്തമ വിശ്വാസമില്ലാത്ത കാര്യങ്ങള്‍ ഫെനി മാധ്യമങ്ങളോട് പറഞ്ഞത് ശരിയായ നടപടിയല്ലെന്നും ഇത് അഭിഭാഷക വൃത്തിയുടെ മാന്യതയ്ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്നും ബാര്‍ കൗണ്‍സില്‍ ആരോപിച്ചു.

 

ഫെനി ബാലകൃഷണനെതിരെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശുപാര്‍ശ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതിക്ക് കൈമാറി. ഇതിന്റെ ഭാഗമായി ഫെനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകനാണ് നിർദ്ദേശം. ഫെനിയുടെ വിശദീകരണം ലഭിച്ച ശേഷം ബാർ കൗൺസിൽ തെളിവെടുക്കും. അതിനു ശേഷമാവും അച്ചടക്ക നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക. സോളാര്‍ കേസില്‍ പ്രമുഖ നേതാക്കൾക്കും പങ്കുണ്ടെന്നതിന് തന്റെ കൈവശം തെളിവുകൾ ഉണ്ടെന്നായിരുന്നു ഫെനിയുടെ അവകാശവാദം.

Tags: