Skip to main content
തിരുവനന്തപുരം

പിആര്‍ഡി മുന് ഡയറക്ടര്‍ എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. തട്ടിപ്പുകേസില്‍ സരിത എസ്. നായര്‍ക്കൊപ്പം കൂട്ടുപ്രതിയാണെന്ന വിവരം പുറത്തുവന്നതോടെ ജൂണ്‍ 19-ന് ഇദ്ദേഹത്തെ പിആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.  

 

പ്രതിയാണെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ടായിട്ടും ഫിറോസിനെതിരെ നടപടി വൈകിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിജു രാധാകൃഷ്ണന്‍, സരിത എസ്.നായര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‍ കേശവദാസപുരം സ്വദേശി സലിം കബീറില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് ഫിറോസിനെതിരെയുള്ള കേസ്.  2009 ഡിസംബര്‍ 26 –ന് രജിസ്റ്റര്‍ ചെയ്ത കേസിനെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ പൊതുഭരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


റിപ്പോര്‍ട്ട് നല്‍കിയ ശേഷവും എല്‍ .ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഫിറോസിനെ അഡീഷണല്‍ ഡയറക്ടറാക്കി. തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഡയറക്ടറായി നിയമിക്കുകയും ചെയ്തു.