Skip to main content
Delhi

Neelakurinji

മൂന്നാറിലെ നീലകുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താന്‍ വനം, വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്ന് കേന്ദ്രര്‍ക്കാര്‍. ലോക്‌സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തി പുനര്‍നിര്‍ണയത്തിനായി കേരളത്തിന്റെ ഭാഗത്തുനിന്ന് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 2006 ലാണ് കുറിഞ്ഞി സങ്കേതത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെയും അന്തിമ വിജ്ഞാപനം ഇറക്കിയിട്ടില്ല. നിര്‍ദിഷ്ട മേഖലയില്‍ വ്യാപക കൈയേറ്റങ്ങള്‍ നടന്നിട്ടുമുണ്ട്.

 

അതിനാല്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മൂന്നംഗ മന്ത്രിതല സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അവര്‍ പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു