Skip to main content

സി.ബി.എസ്.ഇ മൂല്യനിര്‍ണ്ണയം സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. ജൂലായ് 15ന് 10,12 ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. സി.ബി.എസ്.ഇ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി അംഗീകരിച്ചു.

ജൂലായ് ഒന്ന് മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച 3 വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയെങ്കില്‍ 2 വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്ക് പരിഗണിക്കും എന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ അസെസ്‌മെന്റ് പരിഗണിച്ചാകും മൂല്യനിര്‍ണ്ണയം. മാര്‍ക്ക് കുറവാണെന്ന് തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷണല്‍ പരീക്ഷ നടത്തും. ഓപ്ഷണല്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അതില്‍ ലഭിക്കുന്ന മാര്‍ക്കായിരിക്കും അന്തിമമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

കേരളത്തില്‍ പത്താം ക്ലാസുകാരുടെ പരീക്ഷകള്‍ പൂര്‍ണ്ണമായും നടന്നിട്ടുണ്ട്. 12-ാം ക്ലാസുകാര്‍ക്ക് ഏതാനും വിഷയങ്ങളില്‍ പരീക്ഷ നടക്കാനുണ്ട്.