Skip to main content
ന്യൂഡല്‍ഹി

rajya sabhaതെലുങ്കാന ബില്‍ അവതരണത്തിനിടെ രാജ്യസഭയ്ക്കുള്ളില്‍ എം.പിമാര്‍ പ്രതിഷേധം നടത്തി. ഐക്യ ആന്ധ്ര അനുകൂലികളായ എം.പിമാര്‍ രാജ്യ സഭാ അദ്ധ്യക്ഷന്‍റെ മേശപ്പുറത്തെ മൈക്രോഫോണ്‍ അടിച്ചു തകര്‍ക്കുകയും പേപ്പറുകള്‍ കീറിയെറിഞ്ഞും മുദ്രാവാക്യം വിളിച്ചും ബഹളമുണ്ടാക്കുകയും ചെയ്തു.


പത്ത് എം.പിമാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പുതുക്കിയ ബില്ലാണ് സഭയില്‍ അവതരിപ്പിപ്പിച്ചത്. ഇതോടെ തെലങ്കാന വിവാദങ്ങള്‍ക്ക് ചൂടുപിടിക്കുകയാണ്. പ്രതിപക്ഷം തെലങ്കാന ബില്ലിന് അനുകൂലമാണെങ്കിലും ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിലൊന്ന് തെലങ്കാന രൂപീകരിക്കുമ്പോള്‍ സീമാന്ധ്ര മേഖലയ്ക്കു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാണ്.


ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവരുടെ സംസ്ഥാനം വിഭജിക്കുന്നതില്‍ താല്‍പര്യമില്ലാതെ അവരുടെ നിയമസഭ വോട്ടിനിട്ട് തള്ളിയ ഒരു ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കുന്നതില്‍ ഔചിത്യമില്ലെന്നും കേന്ദ്രമന്ത്രി ഫാറൂക്ക് അബ്ദുള്ള പറഞ്ഞു.

Tags