Skip to main content

2009 മുതല്‍ നടപ്പിലാക്കുന്ന നിരന്തര-സമഗ്ര മൂല്യനിര്‍ണ്ണയ സംവിധാനം സി.ബി.എസ്.ഇ ഉപേക്ഷിച്ചു. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിച്ചിട്ടുമുണ്ട്. ഇത് അടുത്ത അധ്യയന വര്‍ഷമായ 2017-18-ല്‍ നിലവില്‍ വരും.

 

മൂല്യനിര്‍ണ്ണയത്തിനും പരീക്ഷയ്ക്കും റിപ്പോര്‍ട്ട് കാര്‍ഡിനുമായി പുതിയ ഏകീകൃത സംവിധാനം പകരം കൊണ്ടുവരാന്‍ സി.ബി.എസ്.ഇ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളും ഇതില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് അധികൃതര്‍ പറയുന്നു.

 

ആറു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസിലെ പാഠ്യപദ്ധതി പരിഷ്കരിക്കും. അര്‍ദ്ധ-വാര്‍ഷിക, വാര്‍ഷിക പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഗ്രേഡ് നിര്‍ണ്ണയിക്കുക.