Skip to main content

പത്ത്, പന്ത്രണ്ട് ക്ലാസിലെ സിബിഎസ്ഇ, ഐസിഎസിഇ പരീക്ഷകള്‍ റദ്ദാക്കി. സാഹചര്യം അനുകൂലമായ ശേഷം പരീക്ഷ നടത്തും.സി.ബി.എസ്.ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നുകില്‍ പരീക്ഷ എഴുതാമെന്നും അല്ലെങ്കില്‍ ഇന്റേണല്‍ അസെസ്മെന്റ് മുഖേന ലഭിച്ച മാര്‍ക്ക് തെരഞ്ഞെടുക്കാമെന്നും സിബിഎസ്ഇ അറിയിച്ചു. എന്നാല്‍, കേന്ദ്രമാണോ സംസ്ഥാനമാണോ സാഹചര്യം അനുകൂലമാണോയെന്ന് തീരുമാനിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. വ്യക്തതയുള്ള വിജ്ഞാപനം ഇറക്കണം. പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി, പരീക്ഷയുടെ സമയക്രമം എന്നിവയിലും വ്യക്തത വരുത്തണം.

നാളെ ഉത്തരവിറക്കാമെന്ന് പറഞ്ഞ കോടതി, വിജ്ഞാപനവും സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ സോളിസിറ്റര്‍ ജനറലിന് നിര്‍ദേശം നല്‍കി.