Skip to main content

പരീക്ഷയെഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള തോപ്പുംപടി അരൂജ സ്‌ക്കൂളിലെ 28 വിദ്യാര്‍ത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി. 24ന് തുടങ്ങിയ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. പ്രധാന ആവശ്യം മാത്രമാണ് തള്ളപ്പെട്ടത്അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി നിലനില്‍ക്കും. ബുധനാഴ്ച മാനേജ്‌മെന്റ് ഹര്‍ജി പരിഗണിക്കുന്നതിനൊപ്പം തന്നെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയും പരിഗണിക്കും. 

വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സി.ബി.എസ്.ഇയോടും കോടതി ആവശ്യപ്പെട്ടിരുന്നു. 

വിഷയത്തില്‍ രൂക്ഷവിമര്‍ശനമാണ് കോടതി സി.ബി.എസ്.ഇയ്ക്ക് എതിരെ ഉന്നയിച്ചത്. സി.ബി.എസ്.ഇ റീജിയണല്‍ ഡയറക്ടര്‍ സച്ചിന്‍ ധാക്കൂറിനെ വിളിച്ചുവരുത്തി ആയിരുന്നു സിംഗിള്‍ ബഞ്ചിന്റെ വിമര്‍ശനം. 24-ാം തീയതി പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കുട്ടികള്‍ തിരിച്ചറിഞ്ഞത്.