സിറിയ: പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടു
വടക്കന്‍ സിറിയയിലെ ആലെപ്പോ പ്രവിശ്യയില്‍ സിറിയന്‍ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 21 പേര് കൊല്ലപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു, കാസ-ആർഎസ്എസ് കൂട്ടുകെട്ടിനെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് . കാസ എന്നാൽ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ ആക്ഷൻ. ഈ രണ്ട് സംഘടനകളും തമ്മിൽ കൂട്ടുകെട്ട് ഉണ്ടാവുകയാണെങ്കിൽ അത് എങ്ങനെയാണ് ഒരു ക്രമസമാധാന പ്രശ്നമായി സർക്കാർ കാണുന്നത് എന്ന് വ്യക്തമല്ല.
വടക്കന്‍ സിറിയയിലെ ആലെപ്പോ പ്രവിശ്യയില്‍ സിറിയന്‍ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 21 പേര് കൊല്ലപ്പെട്ടു.
ഒന്നര വര്‍ഷമായി സര്‍ക്കാര്‍ സൈന്യം വളഞ്ഞു ഉപരോധിക്കുന്ന വിമത നിയന്ത്രണത്തിലുള്ള ഹോംസില്‍ നടത്തിയ സന്ദര്‍ശനത്തെ ‘നരകത്തില്‍ ഒരു ദിവസം’ എന്നാണ് യു.എന്‍ പ്രാദേശിക മേധാവി യാക്കൂബ് എല്‍ ഹില്ലോ വിശേഷിപ്പിച്ചത്.
ഇരുപക്ഷവും നിലപാടില്‍ മാറ്റമൊന്നും പ്രഖ്യാപിക്കാത്തതിനാല്‍ പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ചൂണ്ടിക്കാട്ടാനില്ലാതെയാണ് ചര്‍ച്ച തല്‍ക്കാലത്തേക്ക് പിരിയുന്നത്. ചര്‍ച്ചയുടെ അടുത്ത ഘട്ടം ഫെബ്രുവരി പത്തിന് ആരംഭിക്കും.
സിറിയയിലെ അസാദ് ഭരണകൂടവും വിമതരും തമ്മില്‍ നേരിട്ടു നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്. യു.എസും റഷ്യയുമാണ് യു.എന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്.
സിറിയയില്‍ മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സമാധാന ചര്‍ച്ച സംഘടിപ്പിക്കുന്നത്.