ആലപ്പുഴയിൽ ജി. സുധാകരനെ ഗുരുസ്ഥാനീയനായി കണ്ടുകൊണ്ടാണ് മന്ത്രി സജി ചെറിയാൻ തൻ്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. പ്രതികരണ-സംഭാഷണ രീതിയിൽ മിമിക്രി മാതിരി ജി.സുധാകരനെ അനുകരിച്ചു കൊണ്ട്. ആ സുധാകരൻ സ്റ്റൈൽ പ്രസംഗമായിരുന്നു, സജി ചെറിയാൻ്റെ " കുന്തം കുടച്ചക്രം ഭരണഘടനാ " പ്രസംഗം. തൻ്റെ സ്വന്തം പ്രതികരണ ശൈലിയുടെ പ്രതിഫലനം തന്നെയാണ് ജി.സുധാകരൻ ശിഷ്യനായ സജി ചെറിയാനിലൂടെ കാണുന്നത്.അത് സുധാകരന് സഹിക്കാനാകുന്നില്ല.ഇതിൻ്റെ പേരാണ് സ്വയം വെറുക്കൽ. എത്ര തന്നെ നല്ല വ്യക്തിയാണെങ്കിലും അവരെ ഇദ്ദേഹത്തിൻ്റെ പ്രസ്ഥാന ഡി.എൻ.എ സ്വയം ബഹുമാനമില്ലാത്തവരാക്കും.
വിഎസിന് നൽകപ്പെട്ട അന്ത്യാഭിവാദ്യം കമ്മ്യൂണിസ്റ്റ് വിരുദ്ധം
സിപിഎമ്മിന്റെ കാഴ്ചപ്പാടിൽ വിഎസ് അച്യുതാനന്ദന് കേരളം നൽകിയ വിടവാങ്ങൽ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്. ഇത് ആവർത്തിക്കപ്പെട്ടത് ഏതാനും വർഷങ്ങൾക്കു മുമ്പ് വി എസ്സുമായി ബന്ധപ്പെട്ട് തന്നെയാണ് . പാർട്ടിക്കു മുകളിലേക്ക് വിഎസ് ഉയർത്തി കാണിക്കപ്പെടുന്നു, അദ്ദേഹത്തിൻറെ ചിത്രങ്ങൾ കൂടുതൽ വലിപ്പത്തിൽ പ്രദർശിപ്പിക്കപ്പെടുന്നു , എന്നീ സന്ദർഭങ്ങളിലാണ് അത്തരം രീതികൾ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് കേരളത്തിൽ സിപിഎം നേതൃത്വത്തിൽ നിന്ന് ആവർത്തിച്ച് കേട്ടത്.
