Skip to main content

The Latest

News & Views

അമേരിക്കയുടെ പകരച്ചുങ്കം ചുമത്തലിൽ ഇന്ത്യയ്ക്ക് ആശ്വാസം. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ഇനങ്ങളായ ചെമ്പ്, സെമികണ്ടക്ടേഴ്സ്, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഊർജ്ജസംബന്ധമായ ഉൽപ്പന്നങ്ങൾ, ധാതുലവണങ്ങൾ തുടങ്ങിയവയെ ഒഴിവാക്കിക്കൊണ്ടാണ് താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്ക് മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിൽ പൊട്ടിയ പടക്കം കേരള രാഷ്ട്രീയത്തിൽ വരാൻ പോകുന്ന മാറ്റത്തിന്റെ കാഹളം കൂടിയാണ് .വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് പാർലമെൻറ് വഖഫ് ബില്ല് പാസാക്കുന്നത്.
അമേരിക്കയുടെ ചുങ്കയുദ്ധം ആരംഭിച്ചു. മധ്യേഷ്യ യുദ്ധത്തിലമർന്നു. അമേരിക്ക - ഇറാൻ യുദ്ധഭീഷണി അന്തരീക്ഷത്തിൽ. വെനിസ്വലെയിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം പിഴച്ചുങ്കമായി 25 ശതമാനം അധികം ചുമത്തുന്നു.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് റഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉക്രൈൻ പ്രസിഡൻറ് സെലിൻസ്കിമായി വൈറ്റ് ഹൗസിൽ നടത്തിയ ട്രംപ് നടത്തിയ  വാഗ്വാദം മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പുകൂട്ടുന്നതിന്റെ സൂചനകൾ തരുന്നു.
എങ്ങനെയാണ് സിപിഎം തകർന്ന് ഇല്ലാതാകുന്നതെന്ന് തിരിച്ചറിയണമെങ്കിൽ മധുര പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ കരട് പ്രമേയത്തിലേക്ക് നോക്കിയാൽ മതി.
പൃഥ്വിരാജിനെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതും ബഹുമാന്യനുമാക്കുന്നതുമായ ഒട്ടേറെ ഘടകങ്ങളുണ്ട്. എന്നാൽ അദ്ദേഹത്തിലെ സംവിധായകൻ സിനിമയെ അതിൻ്റെ സാങ്കേതികതയിലൂടെയും കമ്പോള സാധ്യതയിലൂടെയും മാത്രം കാണുന്നു
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ ജനതയോട് യുദ്ധമോ അതുപോലുള്ള അടിയന്തര പ്രതിസന്ധികൾ ഉണ്ടായാൽ 72 മണിക്കൂർ അതിജീവിക്കാൻ പോകുന്ന വിധം അവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബാഗ് തയ്യാറാക്കി വയ്ക്കാനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉയർത്തി വിട്ട കറുപ്പുനിറ വിവേചന വിഷയം കറുപ്പു നിറമുള്ള, വിശേഷിച്ചും സ്ത്രീകളെ കൂടുതൽ അപകർഷതാബോധത്തിലേക്ക് തള്ളിവിടും

Society

അമ്മയെ സംരക്ഷിച്ചില്ല : മകന് സസ്പെൻഷൻ ' ബുധനാഴ്ചത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത. കുമിളി പോലീസ് മകനെതിരെ കേസ്സെടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കേരളാ ബാങ്ക് ജോലിയിൽ നിന്ന് സസ്പെണ്ട് ചെയ്തത്. ഇതേ കുറ്റത്തിന് ഈ വൃദ്ധയുടെ മകളെ നേരത്തെ പഞ്ചായത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. മക്കൾക്കെതിരെ ഇത്തരത്തിൽ കേസ്സെടുക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. വല്ലാതെ ജീർണ്ണതയനുഭവിക്കുന്ന ഗുരുതരശൈഥില്യത്തെ നേരിടുന്ന കേരളീയ സമൂഹത്തിൻ്റെ ലക്ഷണമാണ് ഇത് പ്രകടമാക്കുന്നത്.
തലസ്ഥാനത്തെ ഇലക്ട്രിക് ശ്മശാനത്തിന് ' ശാന്തികവാടം ' എന്ന് പേരിട്ടത് കവി ഒ.എൻ.വി. കുറുപ്പ്. എന്തുകൊണ്ടാകാം അദ്ദേഹം ഈ പേരിലെത്തിയത്? അശാന്തമായ ജീവിതത്തിൽ നിന്നും ശാന്തിയിലേക്കു പ്രവേശിക്കുന്നു എന്ന തോന്നലാകാം. എന്നു വെച്ചാൽ ശാന്തിയുടെ കവാടത്തിലെത്തുന്നതിനുള്ള മിനിമം യോഗ്യത മരണമെന്നർത്ഥം.
വന്യമൃഗങ്ങളുടെ മുന്നിൽ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയാണ് മലയാളിയുടെയും കേരളത്തിലെ മാധ്യമങ്ങളുടെയും .മലയാളി, വിശേഷിച്ചും കുടിയേറ്റക്കാർ മാധ്യമങ്ങളുമായി ചേർന്ന് വന്യമൃഗങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു പ്രതീതിയാണിപ്പോൾ. വന്യമൃഗങ്ങൾ നിലനിൽപ്പിനായി ഭക്ഷണം തേടി നാട്ടിലിറങ്ങുന്നു. അല്ലാതെ മലയാളിയോട് യുദ്ധം പ്രഖ്യാപിച്ചിട്ടല്ല
കുടുംബത്തിൻറെ അംഗീകാരം ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ കിടത്താൻ പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാർഹമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവർ നിർദ്ദാക്ഷിണ്യമാണ് ചൂഷണം ചെയ്യപ്പെടുന്നത്.
If words are the essence of man, what is the essence of Saji Cheriyan, the cultural minister of Kerala? Not long before he assumed office, he publicly criticized the Indian constitution, claiming it was originally designed to safeguard the interests of the upper classes and exploit the downtrodden.
എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒരുപ്രതിഭാസമാണ് പുതുവത്സര ആഘോഷം .എന്താണ് പുതുവർഷത്തിൽ ഇത്രയധികം മതിമറന്ന് ആഘോഷിക്കാൻ ഉള്ളത് എന്ന് ആലോചിക്കുന്നവർക്ക് പിടികിട്ടില്ല. ആഘോഷം മിക്കപ്പോഴും ഭ്രാന്തിന്റെ തലത്തിലേക്ക് മാറുന്നു.